ദളിത് യുവതിയെ അധിക്ഷേപിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണം: എം.ഗീതാനന്ദന്‍

KNR-GEETHANANDANകണ്ണൂര്‍: ചേലോറ സ്വദേശിനിയായ കൊയില്യത്ത് മന്നിയെന്ന ദളിത് യുവതിയെ നാലുവര്‍ഷമായി അധിക്ഷേപിക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പട്ടികജാതി അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ദളിത്-ആദിവാസി പൗരാവകാശ സമിതി നേതാവ് എം. ഗീതാനന്ദന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മിശ്ര വിവാഹം ചെയ്ത ദളിത് യുവതിയെ ചേലോറ വില്ലേജ് ഓഫീസര്‍ ആക്ഷേപിക്കുകയും ഇറക്കിവിടുകയും ചെയ്തതയാണ് ആരോപണം.

പരാതി നല്‍കിയതിന്റെ പേരില്‍ കൊയില്യത്ത് മിനിയുടെ പിതാവ് ബാലന്റെ പേരിന്റെ സ്ഥാനത്ത് അസീസ് ഇസ്‌ലാമെന്ന് തെറ്റായി എഴുതി ചേര്‍ത്തു. മുസ്‌ലിം മതത്തിലുള്ള വ്യക്തിയുടെ മകളാണെന്ന വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയുടെയും മക്കളുടെയും പട്ടികജാതി പദവി റദ്ദാക്കുകയും ചെയ്തു. കുടുംബത്തിന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ റവന്യൂ വകുപ്പ് ഇടപെടണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ചേലോറ ലക്ഷം വീട് കോളനിയിലെ കൊയില്യത്ത് മിനിയും ഭര്‍ത്താവ് പ്രമോദും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts