ദേശീയ പാതയോരത്ത് നടപ്പാത കയ്യേറി അനധികൃത മത്സ്യക്കച്ചവടം

alp-fishingതുറവൂര്‍:  നടപ്പാത കൈയേറിയുള്ള ദേശീയ പാതയോരത്തെ അനധികൃത മത്സ്യക്കച്ചവടം അപകടം ഉണ്ടാക്കുന്നു. ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാ തയോരത്ത് നിരവധി അനധികൃത മത്സ്യ വില്‍പ്പന തട്ടുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് നടക്കുവാനുള്ള നടപ്പാത കൈയേറി മത്സ്യം വില്‍ക്കുന്നതു മൂലം കാല്‍നടക്കാര്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഇത് അപകടത്തിനു കാരണമാവുകയും ചെയ്യുന്നു.

തുറവൂര്‍ കവലയ്ക്ക് തെക്ക് ബിവറേജസിന്റെ ചില്ലറ മദ്യവില്‍പ്പനശാലയുടെ മുന്‍ ഭാഗത്തായി ദേശീയ പാതയോടം ചേര്‍ന്നു മത്സ്യ കച്ചവടം നടത്തുന്നത് ഇതിനു ഒരു ഉദാഹരണം മാത്രം.  ഇവിടെ മദ്യം വാങ്ങുവാനായി എത്തുന്നവര്‍ ദേശിയ പാതയില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അനധികൃത മത്സ്യവിപണനം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ റോഡില്‍ കുട്ടംകൂടി നിന്നാണ് മത്സ്യം വാങ്ങുന്നത്.

ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പോലീസും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പുംഇത് കണ്ടില്ലെന്നു നടിക്കുകയാണ്. ഇത്തരത്തിലുള്ള അനധികൃത മത്സ്യവില്‍പ്പന കേന്ദ്രങ്ങളുടെ പരിസരം  തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. പലപ്പോഴും തെരുവുനായ്ക്കള്‍ യാത്രക്കാരെ ആക്രമിക്കുകയും ചെയ്യാറുണ്ട്. ദേശിയ പാതയോരത്തെ അനധികൃത മത്സ്യവ്യാപാരത്തിനെതിരെ നടപടി സ്വികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Related posts