ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കാനെത്തി വ്യാജ ഡോക്ടറുമായി മടങ്ങി

tvm-doctorവിഴിഞ്ഞം: അന്യസംസ്ഥാന ക്യാമ്പുകളില്‍ ലഹരി വസ്തുക്കള്‍ പിടികൂടാനാത്തിയ എക്‌സൈസ് സംഘം വ്യാജ ഡോക്ടറെ പിടികൂടി. വിഴിഞ്ഞം ഉച്ചക്കട പയറ്റു വിളയില്‍ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം പേര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍  നെയ്യാറ്റിന്‍കര എക്‌സൈസ് സി.ഐ.രാജാസിംഗ്, എസ്‌ഐഷിബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ ്ജാര്‍ഖണ്ഡ് സായി ഗഞ്ച് ജില്ലയില്‍ രാജ് മഹല്‍ ചാന്ദിപ്പൂരില്‍ സുകല്‍ ദീപ് മണ്ഡല്‍ (20) പിടിയിലായത്.

പനി മുതല്‍ മലേറിയ മന്ത് തുടങ്ങിയ രോഗങ്ങള്‍ക്ക് നല്‍കാനുള്ള മരുന്നുകളുടെ വന്‍ശേഖരം ഇന്‍ജക്ഷന്‍ സിറിഞ്ച്, ട്രിപ്പ്, ബി.പി പരിശോധനയന്ത്രം, രക്തം പരിശോധിക്കുന്നതിനുള്ള മിനി ലാബ്. തുടങ്ങിയസംവിധാനങ്ങളോടുകൂടിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.  യോഗ്യത പത്താം ക്ലാസിന് താഴെ. ഇരുപത് വയസിനി ടയില്‍ നാല് വര്‍ഷക്കാലം സ്വന്തം നാട്ടിലെ ജനങ്ങളെ ചികിത്സിച്ച് വിലസിയ അന്യസംസ്ഥാനക്കാരന്‍ കേരളത്തില്‍ ഒരു മാസം മുമ്പാണ് എത്തിയത്.

അന്യസംസ്ഥാന തൊഴിലാളികളുടെ പ്രിയപ്പെട്ട ഡോക്ടറുടെ നടപ്പും ബാഗും തുക്കി വിഐപി സ്‌റ്റൈലില്‍ തന്നെയായിരുന്നു. മുറിവുകള്‍ വരെ ചികിത്സിക്കുന്ന ഇവിടെ വില കൂടിയ മരുന്നുകളുടെ ശേഖരവും ഉണ്ടായിരുന്നു. അന്വേഷണത്തില്‍ പത്താം ക്ലാസുവരെ പഠിച്ചതായി അറിയിച്ച സുകല്‍ ദീപ് മണ്ഡല്‍ പ്രീഡിഗ്രി വരെ എത്തിയെന്ന് കാണിച്ച സര്‍ട്ടിഫിക്കറ്റും പോലീസിനു. നല്‍കി എന്നാല്‍ ഫോട്ടോ ഒട്ടിച്ച കംപ്യൂട്ടര്‍ കോപ്പിയില്‍  ഉത്തരവാദിത്വപ്പെട്ടവരുടെ ഒപ്പോ, സിലോ ഇല്ലെന്നാണറിവ്. ഏഴാം ക്ലാസുവരെ പഠിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

ഇയാള്‍ താമസിച്ചിരുന്ന ക്യാമ്പില്‍ നിന്ന് അഞ്ച് കിലോലഹരി വസ്തുക്കളും പിടികൂടി. വിവരമ റിഞ്ഞ് വിഴിഞ്ഞം എസ്.ഐ.യുടെ നേതൃത്വത്തിലെത്തിയ പോലീസ് പ്രതിക്കെതിരേ തട്ടിപ്പ് , തിരുവിതാംകൂര്‍കൊച്ചിന്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.

Related posts