രണ്ടാഴ്ചയായി വിട്ടു മാറാത്ത ചുമ; ആശുപത്രിയിൽ എത്തിയപ്പോൾ ഒൻപത് മാസക്കാരന്‍റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; പിന്നീട് സംഭവിച്ചത്…

കണ്ണ് തെറ്റിയാൽ അപ്പോളെന്തെങ്കിലുമൊക്കെ കുസൃതി ഒപ്പിക്കുന്നവരാണ് കുട്ടികൾ. അവരെ നോക്കുക എന്നത് തന്നെ വളരെ വലിയൊരു ടാസ്ക് ആണ്. എന്ത് കിട്ടിയാലും വായിലാക്കുന്ന സ്വഭാവമാണ് കുഞ്ഞുങ്ങൾക്ക്. അതിപ്പോൾ കളിപ്പാട്ടമായാലും കല്ലായാലും പൂവ് ആ‍യാലുമൊക്കെ വായിലിടുക പതിവാണ്.

ഇപ്പോഴിതാ ഒൻപത് മാസക്കാരന്‍റെ ശ്വാസനാളത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് പുറത്തെടുത്ത വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിട്ട് മാറാത്ത ചുമയെ തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിയുടെ വായിൽ നിന്ന് എൽഇഡി ബൾബ് പുറത്തെടുത്തത്.

രണ്ടാഴ്ചയായി മാറാതെ നിന്ന ചുമയെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് ശ്വാസകോശത്തില്‍ നിന്ന് ബള്‍ബ് പുറത്തെടുക്കുന്നത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Related posts

Leave a Comment