മദ്യലഹരിയിൽ വനിതാജീവനക്കാരിക്കൊപ്പം അശ്ലീല നൃത്തമാടി ക്ഷേത്രം ജീവനക്കാർ. തമിഴ്നാട് വിരുദുനഗർ ജില്ല ശ്രീവില്ലിപുത്തൂർ മാരിയമ്മൻ ക്ഷേത്രംവക കെട്ടിടത്തിലാണു സംഭവം. സഹപൂജാരി ഗോമതി വിനായകം ഉൾപ്പെടെ നാലുപേരെ ക്ഷേത്രത്തിൽനിന്നു നീക്കി. ക്ഷേത്രാരാധനാകാര്യങ്ങളിൽ ഇടപെടരുതെന്നു താക്കീതും നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിലെ പ്രധാന പൂജാരി സുന്ദറിനെതിരേ നടപടിയെടുക്കുക ജൂലെ രണ്ടിനു കുംഭാഭിഷേകച്ചടങ്ങുകൾക്കുശേഷമായിരിക്കും. സുന്ദർ ഇല്ലെങ്കിൽ ചടങ്ങുകളെ ബാധിക്കുമെന്നു കരുതിയാണിത്. സംഭവത്തിൽ ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടുത്ത പ്രതിഷേധമാണു ഭക്തരിൽനിന്നുണ്ടായത്.