കളിക്കാന്‍ ഒരുങ്ങിക്കോളൂ, കളിക്കളങ്ങള്‍ റെഡി; മണിമലയിലും അക്കരപ്പാടത്തും ആധുനിക ടര്‍ഫുകള്‍ സജ്ജം

കോട്ടയം: സംസ്ഥാന കായികവകുപ്പിന്‍റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രണ്ട് കളിക്കളങ്ങള്‍ ഒരുങ്ങി. വൈക്കം അക്കരപ്പാടം ഗവ. യുപി സ്‌കൂളിലും കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്തിലുമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ മനോഹരമായ കളിക്കളങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്.

രണ്ടിടത്തും ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ആധുനിക നിലവാരത്തിലുള്ള ടര്‍ഫാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്‍റെ (ഫിഫ) മാനദണ്ഡപ്രകാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം.

ഉദയനാപുരം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അക്കരപ്പാടം ഗവ. യുപി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടര്‍ഫ് കോര്‍ട്ട്. 48 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. 65 സെന്‍റ് സ്ഥലത്ത് സംസ്ഥാന കായിക വകുപ്പിന്‍റെ 50 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നിര്‍മാണം.

കൂടാതെ ലൈറ്റുകള്‍ സജ്ജീകരിക്കാനായി സി.കെ. ആശയുടെ എംഎല്‍എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപകൂടി അനുവദിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മണിമല പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ടര്‍ഫ് കോര്‍ട്ട്.

സംസ്ഥാന കായികവകുപ്പിന്‍റെ 50 ലക്ഷം രൂപയും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്‍റെ എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ചെലവിട്ടാണ് നിര്‍മാണം. 50 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലുമാണു ടര്‍ഫ്. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിപ്രകാരം ജില്ലയില്‍ ആറ് കളിക്കളങ്ങളാണ് ഒരുങ്ങുന്നത്.

പൂഞ്ഞാര്‍, ചങ്ങനാശേരി നിയോജകമണ്ഡലങ്ങളിലെ നിര്‍മാണം നടന്നുവരുന്നു. ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നിവിടങ്ങളിലെ നിര്‍മാണം ഉടന്‍ തുടങ്ങും.

Related posts

Leave a Comment