മറയൂരിലെ പ്രാചീന മുനിയറകൾ തകർച്ചയുടെ വക്കിൽ

മറയൂർ: കേരളത്തിലെ ഏറ്റവും പഴയ ചരിത്രാവശിഷ്ടങ്ങളായ മറയൂരിലെ മുനിയറകൾ തകർച്ചയുടെ വക്കിൽ. ടൂറിസ്റ്റുകളുടെ അനാവശ്യ കടന്നുകയറ്റവും കല്ലുകൾ മറിച്ചടുക്കലുകളും ഈ മഹാശിലായുഗ കാല നിർമിതികളെ നശിപ്പിക്കുകയാണ്. മുനിയറകളുടെ സംരക്ഷണത്തിനായി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല.

മുരുകൻമല (കുരിശുമല) യിൽ സ്ഥിതി ചെയ്യുന്ന മുനിയറകൾ ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. 50ലധികം മുനിയറകൾ ഇവിടെയുണ്ട്. എന്നാൽ, സംരക്ഷണ വേലികളോ സൂചനാ ബോർഡുകളോ ഇല്ലാത്തതിനാൽ സഞ്ചാരികൾ കല്ലുകൾ മറിച്ചിടുകയും മുകളിൽ കയറിനിൽക്കുകയും ചെയ്യുകയാണ്. പതിറ്റാണ്ടുകളായി ചെയ്ത ഏക സംരക്ഷണ നടപടി മറയൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ചില മുനിയറകൾക്ക് ചുറ്റും വേലി സ്ഥാപിച്ചതു മാത്രമാണ്.

പ്രാചീനതയുടെ അത്ഭുതങ്ങൾ
മഹാശിലായുഗകാലത്തെ (ഏകദേശം 5000 വർഷം പഴക്കമുള്ള) ഗോത്രനേതാക്കളുടെ ശവക്കല്ലറകളാണ് ഈ മുനിയറകൾ. നാല് കല്ലുകൾ കോണിൽ വച്ച് മുകളിൽ ഒരു കപ്പ് സ്റ്റോണ്‍ വച്ചാണ് ഇവ നിർമിച്ചത്. ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിൽ വലിയ മുനിയറ സമാഹാരമാണുള്ളത്. പ്രഖ്യാപിതമായ മെഗാലിത്തിക് പാർക്ക്, പുരാവസ്തു മ്യൂസിയം തുടങ്ങിയ പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങിക്കിടക്കുന്നു. കേരള ഹൈക്കോടതി 22 വർഷങ്ങൾക്ക് മുന്പ് ഇവ ദേശീയ സ്മാരകങ്ങളായി സംരക്ഷിക്കണമെന്ന് ഉത്തരവിട്ടിട്ടും പുരാവസ്തു വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ അവഗണന തുടരുകയാണ്. 2011ൽ തുടങ്ങിയ സംരക്ഷണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിർത്തിവച്ചു.

റോക്ക് പെയിന്‍റിംഗുകളും നാശത്തിൽ
മലയുടെ താഴ്‌വരയിലെ ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന റോക്ക് പെയിന്‍റിംഗുകളും സമാനമായ ഭീഷണിയിലാണ്. മഹാശിലായുഗകാലത്തെ (പതിനായിരം വർഷം പഴക്കമുള്ള) അപൂർവ ചിത്രങ്ങൾ മഴയും വെയിലും ഏറ്റിട്ടും നിലനിൽക്കുന്നുണ്ടെങ്കിലും സഞ്ചാരികളുടെ ഇടപെടലിൽ നശിക്കുന്നു. ആട്ടള, എഴുത്ത് ഗുഹ, കോവിൽകടവ് എന്നിവിടങ്ങളിൽ 90ലധികം ചിത്രങ്ങൾ കാണാം. ചിന്നാർ വന്യജീവി സങ്കേതത്തിനടുത്തുള്ള ആലംപെട്ടി പോലുള്ള സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നുണ്ട്.

Related posts

Leave a Comment