പത്തനംതിട്ട: കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എടിഎം കാര്‍ഡും മോഷ്ടിച്ച ഹോം നഴ്സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്.
മൈലപ്ര സ്വദേശിനിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ 16ന് രജിത അലമാരയില്‍ നിന്നും 5000 രൂപയും എടിഎം കാര്‍ഡും 6000 രൂപ വിലയുള്ള മാറ്റും മോഷ്ടിക്കുകയായിരുന്നു.
ജോലിയ്ക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു ഇവര്‍ സ്ഥലം വിട്ടിരുന്നു. പിന്നീടാണ് അലമാരയില്‍ നിന്നും പണവും എടിഎം കാര്‍ഡും നഷ്ടമായ വിവരം അറിഞ്ഞത്.
പന്തളം കുളനടയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രജിത, എടിഎം കാര്‍ഡ് ഉപയോഗിച്ച് 26000 രൂപ എടുത്തുവെന്നും സമ്മതിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ സുനുമോന്റെ നേതൃത്വത്തില്‍ എസ്ഐ അലോഷ്യസ്, എഎസ്ഐ മാരായ ബീന, അനിതകുമാരി, എസ് സിപിഒ ജയരാജ്, സിപിഒ മാരായ രശ്മിമോൾ, രശ്മി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് രജിതയെ പിടികൂടിയത്.