പാസ്‌പോര്‍ട്ടില്‍ അപേക്ഷിക്കുന്ന ആളിന്റെ പേര് മതിയെന്ന് ശിപാര്‍ശ

passportന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പിതാവിന്റെയോ പേര് ചേര്‍ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ശിപാര്‍ശ. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തോ വിദേശത്തോ ഉള്ള ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ബന്ധപ്പെട്ടവരുടെയോ രക്ഷിതാവിന്റെയോ പേര് അപ്രധാനമാണെന്നും സമിതി ചൂണ്ടിക്കാട്ടി. വനിത, ശിശുക്ഷേമ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സെന്‍ട്രല്‍ പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതിയാണ് വിഷയം പരിശോധിച്ചത്.

1967, 1980 എന്നീ പാസ്‌പോര്‍ട്ട് നിയമങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ആളിന്റെ പേര്, ലിംഗം, രാജ്യം, ജനന തീയതി തുടങ്ങിയ കാര്യങ്ങള്‍ ചേര്‍ക്കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. മറ്റ് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ പിതാവിന്റെയോ മാതാവിന്റെയോ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേര് ചേര്‍ക്കുന്ന പതിവില്ല. അവിവാഹിതയും വിവാഹ ബന്ധം വേര്‍പിരിയുകയോ ഒഴിഞ്ഞു നില്‍ക്കുകയോ ചെയ്യുന്ന സ്ത്രീകളും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും സമിതി വ്യക്തമാക്കി.

Related posts