തീര്‍ഥയാത്ര ദുരിതയാത്രയായി: പരാതിക്കാരന് റെയില്‍വേ 73,500 രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി: തീര്‍ഥാടന കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള റെയില്‍വേയുടെ യാത്ര ദുരിതയാത്ര ആയതിനെത്തുടര്‍ന്ന് പരാതിക്കാരന് റെയില്‍വേ 73,500 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. എറണാകുളം മരട് സ്വദേശി കെ.ബി. സുരേഷ് ബാബു സതേണ്‍ റെയില്‍വേ, ഐആര്‍സിടിസി എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

തീര്‍ഥാടകന് നേരിട്ട നഷ്ടങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും റെയില്‍വേ 73,500 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്.2022 ഡിസംബറില്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് പുരി, വാരണാസി, ഗയ, കൊണാര്‍ക്ക് തുടങ്ങിയ എട്ട്തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പതിനൊന്ന് ദിവസം കൊണ്ട് മടങ്ങിവരുമെന്ന് പരസ്യം ചെയ്ത് തീര്‍ഥാടകരെ പങ്കെടുപ്പിച്ച് നടത്തിയ യാത്രയില്‍ ആദ്യാവസാനം നേരിട്ട അസൗകര്യങ്ങളും നഷ്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

11 ദിവസത്തെ യാത്ര 20,500 രൂപക്ക് വാഗ്ദാനം ചെയ്ത ശേഷം ഒമ്പത് ദിവസത്തെ യാത്രയാക്കി ചുരുക്കി. 2022 ഡിസംബര്‍ പത്തിന് രാവിലെ കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കേണ്ടിയിരുന്ന യാത്ര റെയില്‍വേയുടെ ഓപ്പറേഷനല്‍ പ്രശ്‌നങ്ങള്‍ കാരണം എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമായി പുനഃക്രമീകരിച്ചിരുന്നു.

എന്നാല്‍ ചെന്നൈയില്‍ ഉണ്ടായ ചുഴലിക്കാറ്റ് കാരണം ട്രെയിന്‍ യാത്ര ഒരു ദിവസത്തിലധികം വൈകിയാണ് പുറപ്പെട്ടത്. ട്രെയിന്‍ പുറപ്പെടുന്ന സമയം മാറ്റിയതിനെക്കുറിച്ച് യാത്രക്കാരെ യഥാസമയം അറിയിക്കുന്നതില്‍ ഐആര്‍സിടിസിക്ക് വീഴ്ച പറ്റി. സമയമാറ്റം സംബന്ധിച്ച് യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നു എന്ന് തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ യാതൊരു രേഖയും ഹാജരാക്കിയില്ല.

ട്രെയിന്‍ വൈകിയെത്തിയപ്പോള്‍ യാത്രക്കാര്‍ തിരക്കിട്ട് കയറിയതിനാല്‍ ട്രെയിന്‍ ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ സമയം ലഭിച്ചില്ല എന്നും എതിര്‍കക്ഷികള്‍ തന്നെ സമ്മതിച്ചു. എത്തിച്ചേര്‍ന്ന സ്ഥലങ്ങളില്‍ സൗകര്യപ്രദമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലടക്കം ഗുരുതര വീഴ്ച സംഭവിച്ചതായും യാത്രക്കാര്‍ക്ക് രണ്ട് മണിക്കൂറോളം ബസിനുള്ളില്‍ കഴിയേണ്ടി വന്നതായും ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

പരാതിക്കാരനില്‍ നിന്നും തീര്‍ത്ഥയാത്രയ്ക്കായി ഈടാക്കിയ 20,500 രൂപ റെയില്‍വെ തിരികെ നല്‍കണം. കൂടാതെ പരാതിക്കാരനുണ്ടായ വിവിധ നഷ്ടങ്ങള്‍ക്ക് 50,000/ രൂപയും കോടതി ചെലവിനത്തില്‍ 3,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി.

Related posts

Leave a Comment