വേഗം പോന്നോളു… 110 കലാദിനം; കൊച്ചി മുസരിസ് ബിനാലെക്ക് തുടക്കം


കൊച്ചി: ദക്ഷിണന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി. ഉച്ചയ്ക്ക് 12ന് ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗി രഹിത കൃഷ്ണദാസിന്‍റെ തായമ്പകയോടെ ബിനാലെ പതാക ഉയര്‍ന്നു. പശ്ചിമകൊച്ചിയിലെയും കൊച്ചി നഗരത്തിലെയും വിവിധ വേദികളിലായി 110 ദിവസങ്ങള്‍ നീളുന്ന പ്രദര്‍ശനം മാര്‍ച്ച് 31ന് സമാപിക്കും.

നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്‌പേസസും ചേര്‍ന്നാണ് ഇക്കുറി ബിനാലെ ക്യുറേറ്റ് ചെയ്യുന്നത്. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്ടുകളാണ് ഇത്തവണ ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ബിനാലെയുടെ ഉദ്ഘാടനം വൈകിട്ട് 5.30ന് ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

തുടര്‍ന്ന് നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന്‍ എന്നിവര്‍ നയിക്കുന്ന ശങ്ക ട്രൈബിന്‍റെ സംഗീത പരിപാടി അരങ്ങേറും. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ഇത്തവണത്തെ പ്രമേയം.

നിലിവലുള്ള ഒമ്പത് വേദികള്‍ക്കും ഏഴ് കൊലാറ്ററല്‍ വേദികള്‍ക്കും പുറമേ 12 വേദികള# കൂടി ഇത്തവണ അധികമായുണ്ട്. ഓരോ വേദിയും നഗര ചരിത്രത്തെയും സംസ്‌കാരത്തെയപം ഓര്‍മിപ്പിക്കുന്നതാണ്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ ഹൗസിലേക്കും ബിനാലെ വേദികള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ മെട്രോ, ഫെറി, റോഡ് മാര്‍ഗങ്ങളില്‍ ഇവിടെ എത്തിച്ചേരാം.

സ്റ്റുഡന്‍റസ് ബിനാലെ
ഇന്‍വിറ്റേഷന്‍സ്, സ്റ്റുഡന്‍റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഇടം തുടങ്ങിയ വിഭാഗങ്ങള്‍ നാളെ ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള 175ലധികം കലാസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കുന്ന സ്റ്റുഡന്‍റ്സ് ബിനാലെ മട്ടാഞ്ചേരിയിലെ വികെഎല്‍ വെയര്‍ഹൗസിലാണ് നടക്കുക. ഇടം പ്രദര്‍ശനം മട്ടാഞ്ചേരി ബസാര്‍ റോഡിലെ മൂന്ന് വേദികളിലായി നടക്കും.

കേരളത്തില്‍ നിന്നും വിദേശത്ത് നിന്നുമുള്ള 36 കലാകാരന്മാരും കൂട്ടായ്മകളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇന്‍വിറ്റേഷന്‍സ് പ്രോഗ്രാം ഏഴ് വേദികളിലായി നടക്കും.

Related posts

Leave a Comment