13-കാരനെ പീഡിപ്പിച്ച വയോധികന് ജാമ്യം നല്‍കിയതിനെതിരേ ഇരയുടെ കുടുംബം

കോട്ടയം: പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ വയോധികനു ജാമ്യം നല്‍കിയതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഇരയുടെ കുടുംബം. കഴിഞ്ഞ നവംബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ചോദിച്ചെത്തിയ വയോധികന്‍ വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ കുട്ടി വിവരം പറയുകയും തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലാട് കുന്നംപള്ളി തോപ്പില്‍ ടി.പി. ബേബി (62)യെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡിലായിരുന്ന ബേബി കഴിഞ്ഞദിവസം ജാമ്യം നേടി.

ജാമ്യവാദത്തിന് കോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇരയുടെ ഭാഗം കേള്‍ക്കാതെയുമാണ് ജാമ്യം അനുവദിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടി ജാമ്യം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരയുടെ കുടുംബം പറഞ്ഞു. ക്

Related posts

Leave a Comment