പറഞ്ഞത് മറന്നിട്ടില്ല; പക്ഷേ, ഇതു ചെയ്യുന്നതിന് തക്കതായ കാരണമുണ്ട്; ഐറ്റം ഡാന്‍സിനെക്കുറിച്ച് രജിഷ വിജയന്‍

മസ്തിഷ്‌ക മരണം എന്ന ചിത്രത്തിലെ രജിഷ വിജയന്‍റെ ഡാന്‍സ് നമ്പര്‍ വൈറലായി മാറിയിരുന്നു. രജിഷയുടെ മേക്കോവറും ഡാന്‍സുമൊക്കെ കൈയടി നേടിയെങ്കിലും ചിലര്‍ താരത്തെ അവഹേളിക്കുകയും ചെയ്തു. നേരത്തെ താന്‍ ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് പറഞ്ഞത് കുത്തിപ്പൊക്കിയായിരുന്നു പരിഹാസം. ഇതേക്കുറിച്ച് രജിഷ പ്രതികരിക്കുകയാണ്.

പറഞ്ഞത് മറന്നിട്ടില്ലെന്നാണ് രജിഷ പറയുന്നത്. എന്തുകൊണ്ടാണ് താന്‍ മസ്തിഷ്‌ക മരണത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതെന്ന് സിനിമ ഇറങ്ങുമ്പോള്‍ മനസിലാകുമെന്നാണ് രജിഷ പറയുന്നത്. ദ ഫോര്‍ത്ത് വാളിന് നല്‍കിയ അഭിമുഖത്തിലാണ് രജിഷയുടെ പ്രതികരണം.

“ആളുകളെ കുറ്റം പറയാനാകില്ല. ഞാനാണെങ്കിലും ആദ്യം ഒന്ന് പറഞ്ഞ് പിന്നീട് മറ്റൊന്ന് ചെയ്യുമ്പോള്‍ സംശയമുണ്ടാകും. ആ ഞെട്ടല്‍ ഞാന്‍ മനസിലാക്കുന്നു. പക്ഷെ മനുഷ്യര്‍ എല്ലായിപ്പോഴും ഇവോള്‍വ് ചെയ്യുന്നവരാണ്. മാറ്റമാണ് മാറാത്തതായുള്ളതെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാറി ചിന്തിക്കാനുള്ള സാധ്യത മനുഷ്യര്‍ക്കുണ്ട്’-രജിഷ പറയുന്നു.

“ഞാന്‍ അങ്ങനെ വിശ്വസിച്ചിരുന്ന ആളായിരുന്നു. പക്ഷെ അപ്പോഴും ഞാന്‍ പറഞ്ഞിരുന്നു, കഥാപാത്രത്തിനായി എക്‌സ്ട്രാ എഫേര്‍ട്ട് എടുക്കേണ്ടതായി വന്നാല്‍ ഞാനത് ചെയ്യുമെന്ന്. കൃഷാന്ദ് എന്നെ കണ്‍വിന്‍സ് ചെയ്തു. അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണുന്നവര്‍ക്ക് ഭയങ്കര കണ്‍ഫ്യൂസിംഗ് ആയിരിക്കും അദ്ദേഹത്തിന്‍റെ സിനിമയില്‍ ഇങ്ങനൊരു പാട്ടു വരുന്നത് എങ്ങനെയാണെന്ന്’

“ഞാന്‍ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് സിനിമ സംസാരിക്കുന്നതാണ്. മസ്തിഷ്‌ക മരണം കാണുമ്പോള്‍ എന്തിനാണ് ഇതുപോലൊരു രംഗം സിനിമയിലുള്ളതെന്ന ഉത്തരം ലഭിക്കും. സിനിമ കാണുന്നതോടെ എനിക്ക് കുറേക്കൂടെ നന്നായി മറുപടി നല്‍കാനാകും. പറഞ്ഞത് മറന്നിട്ടില്ല. പക്ഷെ ഇത് ചെയ്യുന്നതിന് തക്കതായൊരു കാരണമുണ്ട്. സിനിമ പുറത്തിറങ്ങിയ ശേഷം കുറേക്കൂടി നന്നായി സംസാരിക്കാനാകുമെന്ന് തോന്നുന്നു.-താരം പറയുന്നു.

Related posts

Leave a Comment