ഞാലിപ്പൂവന്‍ @ 100: പഴം തിന്നാൻ കുറച്ച് പുളിക്കും; ഞാലിപ്പൂവന്‍ പഴത്തിന്‍റെ വില കുതിക്കുന്നു

കോട്ടയം: ഞാലിപ്പൂവന്‍ പഴത്തിന്‍റെ വില കുതിക്കുന്നു. ഏതാനും നാളുകളായി ഏത്തപ്പഴം, റോബസ്റ്റ, പൂവന്‍പഴം എന്നിവ വിലയിടിവു നേരിടുമ്പോഴും ഞാലിപ്പൂവന്‍റെ വില സെഞ്ചുറിയടിച്ചു മുന്നോട്ടുപോവുകയാണ്. പച്ച ഞാലിപ്പൂവന് കിലോഗ്രാമിന് 70 രൂപ വരെ കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ട്. ഞാലിപ്പൂവന്‍ പഴം കടകളില്‍ കിലോഗ്രാമിനു 105 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്.

എന്നാല്‍ ഗുണനിലവാരമുള്ള വാഴവിത്തുകളുടെ ലഭ്യതക്കുറവ് കര്‍ഷകരെ വലയ്ക്കുകയാണ്. ഇന്ന് വിപണിയില്‍ എത്തുന്ന കുലകളില്‍ 70 തമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവയാണ്. ഗുണനിലവാരമില്ലാത്ത ഞാലിപ്പൂവന്‍ വിത്തുകളാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കയറ്റിവിടുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. കേരളത്തിലെ വാഴവിത്തു വിപണിയില്‍ 70 ശതമാനവും ഇതര സംസ്ഥാനത്തുനിന്നാണ് എത്തുന്നത്.

വാഴക്കൃഷിയില്‍ ഏറ്റവും ചെലവു കുറഞ്ഞ കൃഷിയാണ് ഞാലിപ്പൂവന്‍. കൂടാതെ വാഴയിലയും വില്പന നടത്താന്‍ സാധിക്കും. വെള്ളവും കുറവു മതി എല്ലാസമയത്തും വിപണിയില്‍ ഡിമാന്‍ഡുമുണ്ട്. ഈ സാഹചര്യത്തില്‍ ഗുണനിലവാരമുള്ള വിത്തുകള്‍ ലഭ്യമാക്കി ഞാലിപ്പൂവന്‍ വാഴ കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.

പെനാപ്പിള്‍ വിപണി വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബര്‍ പുനര്‍കൃഷിക്ക് ഇടവിളയായി ഞാലിപ്പൂവന്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കു പ്രോത്സാഹനം നല്‍കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

Related posts

Leave a Comment