പോലീസ് യൂണിഫോമിനു സമാനമായ വേഷം, നെയിംബോർഡ് ധരിക്കില്ല; കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരുടെ അഴിഞ്ഞാട്ടം; വ്യാപക പരാതിയുമായി രോഗികളുടെ ബന്ധുക്കൾ

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ രോഗിയുടെ ബന്ധുക്കളെ അസഭ്യം പറഞ്ഞതായി പരാതി. രണ്ടാം വാര്‍ഡില്‍ ചികിത്സയിലുള്ള രോഗിയുടെ മകളോടും കുഞ്ഞിനോടുമാണ് സുരക്ഷാ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയത്.

തുടര്‍ന്നു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കി. അഡ്മിഷന്‍ കൗണ്ടറിന് സമീപമുള്ള ബെഞ്ചില്‍ കുട്ടിയെ കിടത്തി ഉറക്കിയതിനാണ് സുരക്ഷാ ജീവനക്കാരന്‍ അസഭ്യം പറഞ്ഞതെന്നാണ് പരാതിയില്‍ പറയുന്നത്. ആയാപറമ്പ് സ്വദേശി ദിപിന്‍ ആണ് പരാതിക്കാരന്‍.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചില സുരക്ഷാ ജീവനക്കാര്‍ രോഗികളുടെ കൂട്ടിരിപ്പുകാരോട് അപമര്യാദയായി പെരുമാറുന്നതായി നേരത്തേയും പരാതി ഉയര്‍ന്നിരുന്നു. മറ്റു സുരക്ഷാ ജീവനക്കാരില്‍നിന്നു വ്യത്യസ്തമായി പോലീസ് സേനയ്ക്ക് സമാനമായ യൂണിഫോമാണ് ഇവര്‍ ഉപയോഗിക്കുന്നത്. മാത്രമല്ല,

യൂണിഫോമിനോടൊപ്പം നെയിംബോര്‍ഡ് ധരിക്കാതെയാണ് പലരും ജോലി ചെയ്യുന്നതെന്നും ഇതുകാരണം സുരക്ഷാ ജീവനക്കാരെ തിരിച്ചറിയാനും കഴിയാറില്ലെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

പോലീസ് സേനയ്ക്ക് സമാനമായ യൂണിഫോം മറ്റുള്ളവര്‍ ധരിക്കാന്‍ പാടില്ലെന്ന നിയമം ഉള്ളപ്പോഴാണ് പോലീസ് യൂണിഫോമിനു സമാനമായ യൂണിഫോം ധരിച്ച് സുരക്ഷാ ജീവനക്കാര്‍ വിലസുന്നതെന്ന ആക്ഷേപം ശക്തമാണ്.

Related posts

Leave a Comment