തൃപ്പൂണിത്തുറ: വിവാഹത്തിന് പിന്നാലെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയും യുവതിയുടെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്നു ലക്ഷങ്ങള്‍ വായ്പയെടുത്തും ഭര്‍ത്താവും കുടുംബവും കബളിപ്പിച്ചെന്ന് പരാതി. തൃപ്പൂണിത്തുറ സ്വദേശിനിയുടെ പരാതിയിൽ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഹില്‍പാലസ് പോലീസ് കേസെടുത്തു.
2.90 കോടി രൂപയോളം നഷ്ടമുണ്ടായതാണ് കേസ്. യുവതിയെ ഭര്‍ത്താവിന്റെ അമ്മയും ഭര്‍തൃസഹോദരന്റെ ഭാര്യയും മാനസികമായി പീഡിപ്പിച്ചെന്നും യുവതിയുടെ അനുവാദമില്ലാതെ തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് ലക്ഷങ്ങള്‍ വായ്പയെടുത്തിട്ട് തിരിച്ചടച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിന് നല്കിയ 100 പവന് സ്വര്‍ണാഭരണങ്ങളും പ്രതികള്‍ കൈക്കലാക്കി വിറ്റെന്നും എഫ്ഐആറില്‍ ഉണ്ട്.
