തുടുത്ത് നിൽക്കുന്ന സ്ട്രോബറിയും തണ്ണിമത്തനും മസ്ക്മെലനും: ജപ്പാനിലെ കൊതിയൂറും ബസ് സ്റ്റോപ്പുകളുടെ കൗതുക കാഴ്ച ഇതാ

ബസ് സ്റ്റോപ്പുകൾ എന്നും എല്ലായിടങ്ങളിലും ചർച്ച ആകുന്ന ഒന്നാണ്. എത്രയൊക്കെ നന്നായി പണിതാലും ചില സാമൂഹ്യ വിരുദ്ധന്മാർ അത് അലങ്കോലമാക്കാറുമുണ്ട്. ഇത് നമ്മുടെ നാട്ടിലെ കഥയാണ്. എന്നാൽ വിദേശ രാജ്യങ്ങളിൽ കൃത്യമായി പാലിക്കേണ്ട മര്യാദകൾ യാത്രക്കാരും കാത്തിരിപ്പുകാരും പാലിക്കപ്പെടുന്നതിനാൽ ഇത്തരത്തിലുള്ള പ്രശിനങ്ങളൊന്നും അവിടെ ഉണ്ടാവാറില്ല.

ജപ്പാനിലെ നാഗസാക്കിയിലെ കൊനഗായ് എന്ന ഗ്രാമത്തിലൂടെ ആരു സഞ്ചരിച്ചാലും അവിടുത്തെ ബസ് സ്റ്റോപ്പ് കണ്ടാൽ ഒന്നു ബ്രേക്ക് ഇടാതെ പോവില്ല എന്നു പറയാം.

നാഗസാക്കിയിലെ മണ്ണും കാലാവസ്ഥയും പഴങ്ങളും പച്ചക്കറികളും യഥേഷ്ടം വളരാൻ അനുയോജ്യമായതാണ്. അതിനാൽത്തന്നെ സ്ട്രോബെറി, തണ്ണിമത്തൻ, ഓറഞ്ച്, തക്കാളി, മസ്ക് മെലൺ എന്നിങ്ങനെ അഞ്ച് പഴവർഗങ്ങളുടെ രൂപത്തിൽ ആകെ 16 സ്റ്റോപ്പുകളാണ് അവുടെയുള്ളത്. .1990-ൽ നാഗസാക്കിയിൽ നടന്ന ‘ട്രാവൽ എക്സ്പോ’യുടെ ഭാഗമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായാണ് ഇവ നിർമിക്കപ്പെട്ടത്.

അകലെ നിന്നു നോക്കിയാൽ ഏതോ ഭീകര പഴങ്ങൾ ആരോ റോഡരികിൽ കൊണ്ടുചെന്ന്‌വച്ചതാണെന്നേ പറയുള്ളു. അടുത്ത് വരുന്പോൾ മാത്രമാണ് അത് ബസ് സ്റ്റോപ്പ് ആണെന്ന് മനസിലാവുന്നത് പോലും.

Related posts

Leave a Comment