കാത്തിരിപ്പിന് അറുതിയാവുന്നു : താമരശേരി ചുരം വളവ് നവീകരണ പ്രവൃത്തിക്ക് അനുമതി

താമരശേരി: കാത്തിരിപ്പിന് അറുതിയാകുന്നു. താമരശേരി ചുരം വളവ് വീതി കൂട്ടല്‍ പ്രവൃത്തി അധികം വൈകാതെ ആരംഭിക്കും. ആറ്, ഏഴ്, എട്ട് വളവുകളാണ് വീതി കൂട്ടി നവീകരിക്കുന്നത്. ഇടുങ്ങിയ ഈ വളവുകളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. വളവുകള്‍ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ മുറിച്ചു നീക്കിയിരുന്നു.

ഈ സ്ഥലത്ത് മണ്ണുപരിശോധനയും മറ്റും നടത്തി തയാറാക്കി സമര്‍പ്പിച്ച ഡിസൈന്‍ വര്‍ക്കിന് ഐഐടി അംഗീകാരം ലഭിച്ചതോടെയാണ് പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും ഇടുങ്ങിയ ആറാം വളവിന്‍റെ ഡിസൈന്‍ വര്‍ക്കിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ഇതിന്‍റെ പ്രവൃത്തി ആരംഭിക്കുമ്പോഴേക്കും ഏഴ്, എട്ട് വളവുകളുടെ ഡിസൈന്‍ പൂര്‍ത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കുമെന്നാണ് സൂചന. മൂന്നു വളവുകളിലും മരങ്ങള്‍ മുറിച്ച് മാറ്റി അരികുഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കി റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന് 22 കോടി രൂപയുടെ ടെന്‍ഡര്‍ ന്യൂഡല്‍ഹി ആസ്ഥാനമായ ചൗധരി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എടുത്തിരിക്കുന്നത്.

ചുരം വളവ് നവീകരണ പ്രവൃത്തി ആരംഭിച്ചാല്‍ ചുരത്തില്‍ ഭാഗീകമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും ദേശീയപാത അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസിന്‍റെയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും കൂടി നിലപാട് തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

വനഭൂമി വിട്ടു കിട്ടുന്നതിനു വനംവകുപ്പിന്‍റെ ലഭിക്കുന്നതിന് വര്‍ഷങ്ങളുടെ കാലതാമസമെടുത്തിരുന്നു. ദേശീയപാത വിഭാഗം വര്‍ഷങ്ങളായി നടത്തിവന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് അനുമതി ലഭിച്ചത്. താമരശേരി ചുരത്തില്‍ ആറ്, ഏഴ്, എട്ട് വളവുകളാണ് യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും പേടി സ്വപ്നം.

വീതിയില്ലാത്തതിനാല്‍ ഈ വളവില്‍ വാഹനങ്ങള്‍ കുത്തനെ തിരിക്കുമ്പോള്‍ യന്ത്രത്തകരാര്‍ സംഭവിക്കുന്നതു പതിവാണ്. കൂടുതലായും ചരക്കുവാഹനങ്ങളും ബസുകളുമാണ് വളവുകളില്‍ തകരാറിലാകുന്നത്. ഒരേ സമയം രണ്ടു വശങ്ങളിലേക്കും വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ആറ്, ഏഴ്, എട്ട് വളവുകള്‍ക്ക് വീതിയില്ലാത്തതിനാല്‍ ഓരോ വശങ്ങളിലുമുള്ള വാഹനങ്ങളെ നിശ്ചിത സമയം തടഞ്ഞിട്ടാണ് മറുവശത്തുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതിനിടയില്‍ നിരതെറ്റിച്ച് വാഹനങ്ങള്‍ വരുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.

ചുരത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് വളവുകള്‍ വീതി കൂട്ടി നവീകരിച്ചവയാണ്. ഒന്നും ഒമ്പതും വളവുകളില്‍ അത്യാവശ്യത്തിന് വീതിയുമുണ്ട്. ഈ വളവുകളില്‍ കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടാകാറില്ല. ആറ്, ഏഴ്, എട്ട് വളവുകള്‍ കൂടി വീതി കൂട്ടി നവീകരിക്കുന്നതോടെ ഗതാഗതക്കുരുക്കിനെ വലിയ അളവില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Related posts

Leave a Comment