കീവ്: യുക്രെയ്ന്റെ തെക്കൻ നഗരമായ ഒഡേസയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ 14 പേർക്കു പരിക്ക്. ജനവാസമേഖലയിലാണ് ഇന്നലെ പുലർച്ചെ ആക്രമണമുണ്ടായത്.
പരിക്കേറ്റവരിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കടലിലെ യുക്രെയ്ന്റെ പ്രധാന തുറമുഖമായ ഒഡെസയ്ക്കു നേരേ നിരവധി തവണ റഷ്യൻ ആക്രമണമുണ്ടായിട്ടുണ്ട്. യുക്രെയ്ന്റെ ഭാഗമായ റഷ്യൻ അധിനിവേശ ഖേർസണിൽ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് വയോധികർ കൊല്ലപ്പെട്ടു. 70 വയസുള്ള സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്.
ഒരാഴ്ചയ്ക്കിടെ റഷ്യ 1,900 ഡ്രോൺ ആക്രമണങ്ങളാണ് നടത്തിയത്. അറുപതോളം മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു.
