നല്ല സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസുകളുടെ സ്നേഹം പിടിച്ചുപറ്റിയ നടനാണ് സൈജു കുറുപ്പ്. മോഹിനിയാട്ടം ആണ് അവസാനം പുറത്തുവന്ന സൈജു ചിത്രം. മികച്ച വിജയം നേടിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ 25 കോടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ അഭിനയത്തിന്റെ ആദ്യകാലത്ത് നേരിട്ട പരാജയങ്ങളും അത് നൽകിയ അനുഭവങ്ങളെക്കുറിച്ചും മനസ് സംസാരിക്കുകയാണ് സൈജു കുറുപ്പ്.
സിനിമയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. ഹരിഹരന് എന്ന ലെജന്‍ഡറി സംവിധായകന്റെ ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. അപ്പോള്‍ ആളുകള്‍ കാണിച്ച സ്നേഹം കണ്ട് മതി മറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്ക്കാന് വളരെ കുറച്ച് ആളുകൾ മാത്രമേ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി’, സൈജു കുറുപ്പിന്റെ വാക്കുകൾ.
ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തിയറ്ററിൽ എത്തിയത്. സൈജു കുറുപ്പിന്റെ കരിയറിലെ 150
മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മകച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകൾ. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജഗദീഷ്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, ജിനില്‍ റെക്സ, ജിവിന് റെക്സ, നിഷ്താര്‍ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാന്‍ വിജയ്, സല്‍ഖാന്‍, നായര്‍ ബാബു, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
