നിതിന്‍ രാജിന്‍റെ മരണം; എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു


കൊച്ചി: വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അധ്യാപകന്‍ ഡോ. എം.കെ. റാം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനും പോലീസിനുമടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

ചിലരുടെ പ്രേരണയില്‍ താനടക്കമുള്ള അധ്യാപകര്‍ക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നതടക്കമുള്ള ആരോപണം ഉന്നയിച്ച് നിതിന്റെ പിതാവ് പരാതി നല്‍കുകയായിരുന്നുവെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സ്ഥാപനത്തിലെ അധ്യാപകരില്‍ ഭൂരിപക്ഷവും മലയാളികളാണ്. മാധ്യമ സ്വാധീനത്താല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

മരിക്കുന്നതിന് മുമ്പ് നിതിന്‍ രാജ് പ്രിന്‍സിപ്പലിന്റെ മുറിയിലുണ്ടായിരുന്നു. ലോണ്‍ ആപ്പ് വഴി എടുത്ത വായ്പ മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് നിതിന്‍ രാജിനെ പ്രിന്‍സിപ്പലിന്‍റെ മുറിയിലേക്ക് വിളിപ്പിച്ചത്. ഇവിടെ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു മരണം.

അധ്യാപകര്‍ ബുദ്ധിമുട്ടിച്ചെന്ന പരാതി ആരോടും ഉന്നയിച്ചിട്ടില്ലെന്നും എഫ്ഐഎസില്‍ അത്തരമൊരു വിവരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 15ന് വീണ്ടും പരിഗണിക്കും

Related posts

Leave a Comment