‘ചിരഞ്ജീവി സാർ നേരിൽ കാണണമെന്ന് പറഞ്ഞു, ഉടന്‍ തന്നെ ഫ്ലൈറ്റ് കയറി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി’: തരുൺ മൂർത്തി

തെലുങ്ക് സിനിമാലോകത്തെ ഇതിഹാസം മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിൽ കണ്ടതിന്‍റെ സന്തോഷത്തിലാണ് സംവിധായകൻ തരുൺ മൂർത്തി. ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ തരുൺ ഒരു കുറിപ്പ് കൂടി പങ്കുവച്ചു.

ഇത് “തുടരും’ സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട ഒന്നല്ല. ചിരഞ്ജീവി സാറിന് എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ടീമില്‍ നിന്ന് എനിക്ക് ഒരു കോള്‍ വന്നു. ഞാന്‍ ഉടന്‍ തന്നെ ഫ്ലൈറ്റ് കയറി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു.

സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. എന്‍റെ സിനിമകളിലെ ഓരോ സീക്വന്‍സുകളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. സത്യത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി.

എല്ലാ കാലത്തെയും ആ സൂപ്പര്‍സ്റ്റാര്‍ ഇന്നും ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് സിനിമകളെ സമീപിക്കുന്നതും കാണുന്നതും. അതെ, അതാണ് അദ്ദേഹത്തെ ഇത്രയും സവിശേഷനാക്കുന്നത്. ജീവിതം ഇതുവരെ മാജിക്കല്‍ ആണ്.

ചിലപ്പോള്‍ വളരെ ചെറിയ നിമിഷങ്ങളായിരിക്കും നിങ്ങളെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ ഇതിനെ എങ്ങനെയാണ് ഒരു ചെറിയ നിമിഷമെന്ന് വിളിക്കാന്‍ കഴിയുക? ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആവേശമാണ്. ചിരഞ്ജീവി… ഒരു കാരണമാണ് എന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Related posts

Leave a Comment