ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം; സസ്‌പെന്‍ഷനിലായിരുന്ന എൻ. പ്രശാന്തിന്‍റെയും ബി. അശോകിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.അശോകിന്‍റെയും എന്‍. പ്രശാന്തിന്‍റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു സർക്കാർ. പ്രശാന്ത് രണ്ടു വർഷമായും അശോക് ഒന്നര മാസമായും സസ്പെൻഷനിലായിരുന്നു. ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്‍റെ പേരിലാണ് പ്രശാന്ത് സസ്പെൻഷനിലായത്.

പിണറായി വിജയനെയും മുൻ സർക്കാരിന്‍റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് അശോകിനെ സസ്പെ‌ൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്‍റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.

വിമര്‍ശിച്ചതിന്‍റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്ന് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോള്‍ രണ്ട് പേര്‍ പുറത്തുനില്‍ക്കുന്നത് ഉചിതമല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തി.

Related posts

Leave a Comment