ബീഫില്ലാതെ കോട്ടയംകാർക്കെന്ത് ഭക്ഷണം..! മാടുകളുടെ വരവ് കുറഞ്ഞു; ഇറച്ചിക്കടകള്‍ അടച്ചിടുമെന്ന് വ്യാപാരികൾ

കോട്ടയം: അയല്‍ സംസ്ഥാനത്തുനിന്നുള്ള മാടുകളുടെ വരവ് കുറഞ്ഞതോടെ മാംസവ്യാപാര മേഖല കടുത്ത പ്രതിസന്ധിയില്‍. കോട്ടയം, ഇടുക്കി ജില്ലകളില്‍ പോത്തിറച്ചിക്കു ക്ഷാമം നേരിടുന്നുണ്ട്. ഇതോടെ പല ഹോട്ടലുകളിലും ബീഫ് വിഭവങ്ങള്‍ കിട്ടാനില്ലാത്ത സാഹചര്യമാണ്. കഴിഞ്ഞ ഏതാനും നാളുകളായി ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നും എത്തിക്കുന്ന മാടുകളുടെ മാംസമാണ് കോട്ടയത്തും സമീപ ജില്ലകളിലും വില്പന നടത്തിക്കൊണ്ടിരുന്നത്.

എന്നാല്‍ മാടുകളുടെ വരവ് നിലച്ചതോടെ ഇറച്ചി ക്ഷാമം രൂക്ഷമാവുകയും വില കുത്തനെ വര്‍ധിക്കുകയും ചെയ്തു. സിലിണ്ടര്‍ പ്രതിസന്ധിയില്‍നിന്നു കരകയറി വരുന്ന ഹോട്ടലുകാര്‍ക്കു ബീഫ് വിഭവങ്ങളുടെ ക്ഷാമം ഉണ്ടാക്കുന്ന തിരിച്ചടികള്‍ ചില്ലറയല്ല.അപ്രതീക്ഷിതമായി ഇറച്ചിക്ഷാമം രൂക്ഷമായതോടെയാണ് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്കു പോത്തിറച്ചി വില്ക്കുന്ന കടകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മാടുകളെ കൊണ്ടുവരുന്നതിനുള്ള ആരോഗ്യവകുപ്പ് നിബന്ധനകളും സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വിദേശ കയറ്റുമതിയിലെ വര്‍ധനയുമാണ് മാടുകളുടെ വരവ് കുറയാന്‍ പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടെ പല ജില്ലകളിലും പോത്തിറച്ചിയുടെ വില കിലോഗ്രാമിന് 500 രൂപയിലെത്തി. വരവ് കുറഞ്ഞതോടെ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പോത്തിറച്ചി കടകള്‍ കഴിഞ്ഞ ആറിനും ഏഴിനും അടച്ചിട്ടിരുന്നു.

ആന്ധ്രാപ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം മാടുകളെ ലോറികളില്‍ കൊണ്ടുപോകണമെങ്കില്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആന്ധ്രയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ കാലികളുമായുള്ള ലോറികള്‍ അനധികൃതമായി പിടികൂടുന്നത് വ്യാപകമായതാണ് വ്യാപാരികള്‍ക്കു തിരിച്ചടിയായത്. മാടുകളെ എത്തിക്കുന്ന വാഹനങ്ങള്‍ക്കുനേരേ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. ഇതിനു പുറമെയാണ് വന്‍തുക ഗുണ്ടാസംഘങ്ങള്‍ക്കു പിരിവ് നല്‌കേണ്ടി വരുന്നതെന്നും വ്യാപാരികള്‍ പറയുന്നു.

ഓരോ ലോഡും സംസ്ഥാനാന്തര അതിര്‍ത്തികള്‍ പിന്നിടുമ്പോള്‍ ഗുണ്ടാസംഘങ്ങള്‍ക്ക് 5,000 മുതല്‍ 50,000 രൂപയാണ് നല്‌കേണ്ടിവരുന്നത്. എവിടെ‍യെങ്കിലും പണം കൊടുക്കാതെ വന്നാല്‍ പോത്തുകളെ ഇവര്‍ തട്ടിയെടുക്കും.വലിയ ട്രെയിലറുകളില്‍ അറവുമാടുകളെ എത്തിക്കുമ്പോള്‍ മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ ചെലവാകുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഉടന്‍ സര്‍ക്കാരിന് കത്ത് നല്‍കാനുള്ള തയാറെടുപ്പിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍.

Related posts

Leave a Comment