ഓണവിപണിയില്‍ ‘നേന്ത്രക്കായ’ പ്രതിസന്ധിയിൽ: കിലോയ്ക്ക് 80-ന് മുകളില്‍

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നേന്ത്രക്കായ വിലയില്‍ വർധനവ്. നേന്ത്രക്കുലകളുടെ ലഭ്യതക്കുറവും തമിഴ്‌നാട്ടിൽ നിന്നുള്ള ഇറക്കുമതി കുറവുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനം കാരണം വയനാട്ടിൽ നിന്നുള്ള വിളവെടുപ്പ് ഇടിഞ്ഞതിനൊപ്പം മേട്ടുപ്പാളയത്തു നിന്നുള്ള വരവും ചുരുങ്ങി. കൂടാതെ, മുൻ സീസണുകളിൽ അർഹമായ വില ലഭിക്കാതെ വന്നതോടെ കർഷകർ വാഴക്കൃഷി വ്യാപകമായി ഉപേക്ഷിച്ചതും പ്രതിസന്ധിയുടെ ആഴം കൂട്ടി.

ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ, ഞാലിപ്പൂവൻ ഉൾപ്പെടെയുള്ള ചെറുപഴങ്ങൾക്കും നല്ല വിലയുണ്ട്. കിലോയ്ക്ക് 80 രൂപയിലധികമാണ് ഇവയുടെ വിപണി വില. എങ്കിലും, ഉൽപ്പാദനത്തിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഈ ചെറുപഴങ്ങൾ.

Related posts

Leave a Comment