തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വഭാവികത കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ അനേഷണം അവസാനിപ്പിക്കാൻ നടപടി തുടങ്ങി പൊലിസ്.തിരുവനന്തപുരത്തെ ലാബിൽ നടത്തിയ ഗോപൻ സ്വാമിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയിരുന്ന മൊഴിയിൽ പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങളെന്നു പോലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഹൃദയഘാതമാണ് മരണകാരണമെന്നും പൊലിസ് സ്ഥിരീകരിച്ചു.
വാർദ്ധക്യസഹജമായ അസുഖവും കരൾ രോഗവും ഇദ്ദേഹത്തിന് ബാധിച്ചിരുന്നു. സ്വയം തീർത്ത സമാധിയിൽ ഗോപൻ സ്വാമി മരിച്ചുവെന്നായിരുന്നു മക്കളും ബന്ധുക്കളും പോലീസിനോട് പറഞ്ഞത്. എന്നാൽ നാട്ടുകാർ മരണത്തത്തിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നു മൃതദേഹം പുറത്തെടുത്തു വീണ്ടും പോസ്റ്റ് മോർട്ടം നടത്തുകയായിരുന്നു.
നെയ്യാറ്റിൻകര ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അനേഷിച്ചത്. ഹൈദ്രാബാദിലെ ലാബിൽനിന്നും ഒരു പരിശോധന റിപ്പോർട്ട് കൂടി ലഭിക്കാനുണ്ട്. ഈ റിപ്പോർട്ടിൽ സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ കേസ് അനേഷണം അവസാനിപ്പിച്ചു കോടതിയിൽ റിപ്പോർട്ട് നൽകും.
2025 ജനുവരി ഒന്പതിനായിരുന്നു ഗോപൻ സ്വാമി മരിച്ച ത്. അദ്ദേഹത്തിന്റെ മക്കളും കുടുംബവും ചേർന്ന് ഗോ പൻ സ്വാമിയെ സമാധി ഇരുത്തി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് മരണത്തിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ രംഗത്തെത്തിയത്.
