അഭിനയിച്ചതിൽ ഏറ്റവും ശക്തമായ കഥാപാത്രമാണ് പുഷ്പ 2- ലേതെന്ന് അല്ലു അർജുൻ

“പുഷ്പ’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡും തെന്നിന്ത്യയിലെ ആധിപത്യം ബോളിവുഡ് വരെ എത്തിച്ച നടനാണ് അല്ലു അർജുൻ. ആദ്യ ഭാഗത്തിലെ അഭിനയത്തിനാണ് ദേശീയ അവാർഡ് ലഭിച്ചതെങ്കിലും ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പ്രേഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

രണ്ടാം ഭാഗമായ പുഷ്പ 2: ദി റൂൾ’ എന്ന ചിത്രത്തിലെ “ഗംഗമ്മ ജാതറ’ രംഗങ്ങൾക്കായി സാരിയും ആഭരണങ്ങളും മേക്കപ്പും അണിഞ്ഞുള്ള അദ്ദേഹത്തിന്‍റെ മേക്കോവർ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ഈയടുത്ത് ആ സിനിമയുടെ അനുഭവത്തെക്കുറിച്ച് ഓർത്തെടുത്ത താരം ഒരു സ്ത്രീയായി വേഷമിട്ടതാണ് താൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ (ആൽഫ) കാര്യമെന്നാണ് വിശേഷിപ്പിച്ചത്.

“ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ‘ആൽഫ’ ആയ കാര്യം ഒരു സ്ത്രീയായി അഭിനയിച്ചതാണ് എന്ന് ഞാൻ പറയും”. അല്ലു അർജുൻ അടുത്തിടെ ഫോർബ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആ രംഗം ചെയ്യുന്നതിനെക്കുറിച്ചും സാരി ധരിക്കുന്നതിനെക്കുറിച്ചും ആദ്യം തനിക്ക് ഭയമുണ്ടായിരുന്നതായി നടൻ പറഞ്ഞിരുന്നു. “സംവിധായകൻ ആദ്യം ഇക്കാര്യം പറഞ്ഞപ്പോൾ എനിക്ക് പേടിയായിരുന്നു.

ഞങ്ങൾ ആ ലുക്കിന്‍റെ വേറെയൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഒരു നടൻ എന്ന നിലയിൽ എനിക്കും ഇതൊരു വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു. ഇത് ചെയ്താൽ എനിക്ക് വലിയൊരു പേരും അംഗീകാരവും ലഭിക്കുമെന്ന് ഉറപ്പായിരുന്നു”. അല്ലു ഓർത്തെടുത്തു.

ആന്ധ്രാപ്രദേശിലെ ചില ഭാഗങ്ങളിൽ നടത്തുന്ന പാരമ്പര്യ ഉത്സവമായ ഗംഗമ്മ ജാതറ ചടങ്ങിനായാണ് പുഷ്പ 2-വിൽ അല്ലു അർജുനന്‍റെ പുഷ്പരാജ് എന്ന കഥാപാത്രം ഈ വേഷപ്പകർച്ച നടത്തുന്നത്. ഉത്സവത്തിൽ മേൽ ദേവി നേടിയ വിജയത്തെ അനുസ്മരിച്ചുകൊണ്ട് ഭക്തർ സ്ത്രീ വേഷങ്ങളും വ്യത്യസ്തമായ അലങ്കാരങ്ങളും അണിയാറുണ്ട്. ഈ രംഗത്തിനായി നീല ബോഡി പാന്‍റും സാരിയും ആഭരണങ്ങളും മേക്കപ്പും അണിഞ്ഞാണ് പുഷ്പ എത്തിയത്.

സാധാരണ പുഷ്പരാജ് ലുക്കിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു രൂപ മാറ്റമായിരുന്നു അല്ലു അർജുന്‍റേത്. ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ച് അല്ലു അർജുൻ പറഞ്ഞു: “പുഷ്പയുടെ വിജയം ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ എനിക്ക് പ്രചോദനമായി.’

സൺ പിക്ചേഴ്സിന്‌ഖെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘രാക’ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലാണ് അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത്. ദീപിക പദുകോൺ നായികയാകുന്ന ഈ ചിത്രം 2027 ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,000 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

ഇതുകൂടാതെ ലോകേഷ് കനകരാജിനൊപ്പമുള്ള ‘എഎ 23′ എന്ന ചിത്രവും അദ്ദേഹത്തിന്‍റേതായി വരാനുണ്ട്. ഇതിനിടയിൽ “പുഷ്പ 3: ദി രാംപേജ്’ എന്ന പേരിൽ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തെക്കുറിച്ച് സംസാരമുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.

Related posts

Leave a Comment