അബിന്‍ വര്‍ക്കി പാര്‍ട്ടിക്കുവേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്: പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം; ചാണ്ടി ഉമ്മൻ

കോട്ടയം: അബിന്‍ വര്‍ക്കി പാര്‍ട്ടിക്കുവേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിനു വേദന ഉണ്ടാകുക സ്വാഭാവികമാണെന്നും എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം. അബിന്‍ വര്‍ക്കി കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനഃസംഘടനയില്‍ അബിന്‍റെ കൂടി അഭിപ്രായം മാനിച്ചുവേണമായിരുന്നു തീരുമാനമെടുക്കാന്‍. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. നിലവില്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ എല്ലാവരും ബാധ്യസ്ഥരാമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്നു മാറ്റിയതെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു. അപ്പോഴും പാര്‍ട്ടി തീരുമാനം അംഗീകരിച്ചു.അന്ന് യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ താന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ തനിക്കു പറയാനുള്ള ഒരു ദിവസം പറയും. പിതാവിന്‍റെ ഓര്‍മ ദിവസമാണു തന്നെ യൂത്ത് കോണ്‍ഗ്രസിന്‍റെ സ്ഥാനത്തുനിന്ന് നീക്കിയത്.അന്നു തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. ഒരു ചോദ്യം പോലും ചോദിക്കാതെയാണു തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ താന്‍ രാജിവച്ച് ഒഴിയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment