രാത്രിയില്‍ നിരന്തരം ഉപദ്രവിക്കുന്നു ! ഭര്‍ത്താവിനെതിരേ പരാതിയുമായി പാതിരാത്രിയില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി നടി രചിത

തമിഴ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി രചിത. ബിഗ്‌ബോസ് മുന്‍ മത്സരാര്‍ഥിയും കൂടിയാണ് താരം.

മെഗാ മണ്ഡല എന്ന സീരിയല്‍ ആണ് രചിതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിരിവോം സന്ധിപ്പോം എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സീരിയലിലെ ജ്യോതി എന്ന കഥാപാത്രം ആണ് രചിതയെ പ്രശസ്തയായത്.

ശരവണന്‍ മീനാച്ചി, മെഗാ മണ്ഡല, സന്തിപ്പം ഇളവരസി തുടങ്ങിയ നിരവധി സീരിയലുകളിലും അവര്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോ തമിഴ് സീസണ്‍ 6ലും രചിത പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ദിനേശ് ഗോപാലസ്വാമിക്ക് എതിരെ അര്‍ദ്ധരാത്രിയില്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ രചിത മഹാലക്ഷ്മി എത്തിയതിന്റെ വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.

സീരിയല്‍ രംഗത്ത് വെച്ച് കണ്ടു മുട്ടി പ്രണയിച്ചാണ് രചിത ദിനേശ് ഗോപാലസ്വാമിയെ വിവാഹം ചെയ്തത്. 2013ലാണ് രചിതയും ദിനേശും വിവാഹിതരായത്.

ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രചിത പരാതിയുമായി എത്തുന്നത്.

ഭര്‍ത്താവ് ദിനേശ് ഗോപാലസ്വാമി തനിക്ക് ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളും ചെയ്തു കൊണ്ടേയിരിക്കുന്നു എന്നാണ് രചിതയുടെ പരാതി. പരാതി നല്‍കിയതറിഞ്ഞു രാത്രി തന്നെ ദിനേശ് പോലീസ് സ്റ്റേഷനില്‍ എത്തി.

വിവാഹ ശേഷം ചെന്നൈ പോരൂരിലുള്ള സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും.

വിവാഹം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

അശ്ലീല സന്ദേശങ്ങളും ഭീഷണി പെടുത്തുന്ന ഫോണ്‍ കോളുകളും ചെയ്ത് തന്നെ ഭര്‍ത്താവു ശല്യം ചെയ്യുന്നു എന്നായിരുന്നു രചിതയുടെ പരാതി.

എന്നാല്‍ ഇതിനു പിന്നാലെ ദിനേശും രംഗത്തെത്തി. പോലീസ് സ്റ്റേഷനില്‍ എത്തിയ ദിനേശ്, രചിതയ്ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിച്ച് വിവാഹ മോചനത്തിന് ശ്രമിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

രചിതയോടും പോലീസ് കാര്യങ്ങള്‍ തിരക്കിയിരുന്നു. ദിനേശിന് എതിരെ രചിതയുടെ അടുത്ത സുഹൃത്തായ ജിജിയും പരാതി നല്‍കിയത് ആാണ് ഇതിലേറെ ശ്രദ്ധേയം.

ദിനേശ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും, ജിജി കാരണമാണ് ദമ്പതികള്‍ പിരിഞ്ഞത് എന്ന് ആരോപിക്കുന്നു
എന്നുമായിരുന്നു ജിജിയുടെ പരാതി.

അതേ സമയംപിരിവോം സന്തിപ്പോം’ എന്ന സീരിയലില്‍ ഇരുവരും ജോഡികളായിരുന്നു. ഇവര്‍ രണ്ടുപേരും തമ്മിലെ കെമിസ്ട്രി ഈ പരമ്പരയുടെ വിജയത്തിന് ഏറെ സഹായകമായി.

എന്താണ് രചിതയുടെയും ദിനേശിന്റെയും ജീവിതത്തില്‍ സംഭവിച്ചത് എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

Related posts

Leave a Comment