ആ സമയത്ത് മരിച്ചാല്‍ മതിയെന്നായിരുന്നു…! ഈ തുറന്നു പറച്ചില്‍ ഒരുപാട് പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും; വാഹനത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഭാവന

bhavana600സമീപകാലത്ത് കേരളത്തെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. ആ ദുരന്തത്തിന്റെ ഓര്‍മകളില്‍ നി്ന്ന് മുക്തയായ നടി വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. അന്ന് തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന്റെ സത്യാവസ്ഥ തുറന്നു പറയുകയാണ് നടി ഭാവന. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്. ആ ദിവസത്തെ അവസ്ഥയെ താന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാട് പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതുകൊണ്ടാണെന്ന് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും നടി പറയുന്നു.

സന്ധ്യ കഴിഞ്ഞ് തൃശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുമ്പോഴാണ് പിന്നാലെ വന്ന കാറ്ററിംഗ് വാന്‍ എന്റെ വാഹനത്തില്‍ ഇടിയ്ക്കുന്നത്. തുടര്‍ന്ന് സന്ധ്യ കഴിഞ്ഞാണ് തൃശൂരിലെ വീട്ടില്‍നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടെ പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയും എന്റെ ഡ്രൈവറും വാനിലുളളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. പെട്ടെന്ന് രണ്ടുപേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയില്‍ ബലമായി പിടിച്ചു. മൊബൈല്‍ പിടിച്ചു വാങ്ങി. എന്റെ ശരീരം വല്ലാതെ തണുത്തു. എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല,ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് തല്ലു കൊടുക്കാനുളള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടുപോകും എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതുകേട്ട് ഞാന്‍ സമാധാനിച്ചു. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണേയെന്നും പറഞ്ഞു.

കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോട് പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു. ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോടെ എനിക്കെന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഇതിനിടയില്‍ ഇവര്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ട്. വണ്ടി എവിടെ എത്തിയെന്നൊക്കെ ലൊക്കേഷന്‍ പറയുന്നുണ്ട്. ഞാന്‍ ഇടയ്ക്കിടയ്ക്ക് ചോദിച്ചു, നിങ്ങള്‍ ആരെയാണ് വിളിക്കുന്നത്? എന്താ നിങ്ങളുടെ പ്രശ്‌നം. ഇതിനിടയില്‍ പ്രധാന വില്ലനും കാറില്‍ കയറി. ഹണി ബീ-ടുവിന്റെ ഷൂട്ടിങ്ങിനു ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. ഇത് എനിക്കെതിരെയുളള ക്വട്ടേഷനാണെന്നും അതു തന്നത് സ്ത്രീയാണെന്നും അയാളാണ് കാറില്‍ വച്ച് പറഞ്ഞത്. തുടര്‍ന്ന് എന്റെ വീഡിയോ എടുക്കണം എന്നും ബാക്കി കാര്യങ്ങള്‍ അവര്‍ സംസാരിച്ചോളും എന്നും അയാള്‍ പറഞ്ഞു. ഭാവന പറയുന്നു.

ആ സമയത്ത് മരിച്ചാല്‍ മതിയെന്നായിരുന്നു തന്റെ മനസിലെന്നും നടി പറയുന്നു. അനങ്ങാന്‍ പോലുമാവാത്ത വണ്ണം എന്റെ കൈ ബലമായി പിടിച്ചു വച്ചിരിക്കുകയാണ്. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചുപേര്‍ കാത്തിരിക്കുകയാണ്. മയക്കുമരുന്ന് കുത്തിവച്ചശേഷം ബലാത്സംഗം ചെയ്യും. അതു വീഡിയോയില്‍ പകര്‍ത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. എന്നു വീണ്ടും വീണ്ടും ഭീഷണികള്‍. ഇതിനിടയില്‍ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിച്ചു. ആ വണ്ടിയ്ക്കുള്ളില്‍ ഒരുപാടു സംഭവ വികാസങ്ങള്‍ അന്നു നടന്നു. ഞാന്‍ നിസഹായയായിരുന്നതിനാല്‍ അവര്‍ പറഞ്ഞത് അനുസരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. എല്ലാം കഴിഞ്ഞ് അവന്‍ പറഞ്ഞു ഫോണ്‍ നമ്പര്‍ തരൂ, ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന്. ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെ, എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസം എന്നു ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു. ഭാവന പറയുന്നു.

Related posts