ഞാന്‍ ഒളിച്ചോടിയതിനു ശേഷം നാണക്കേട് കാരണം അച്ഛനും അമ്മയും വീടിനു പുറത്തിറങ്ങിയിരുന്നില്ല ! അനിയത്തിയും അപമാനം നേരിട്ടു; തുറന്നു പറച്ചിലുമായി നടി ശ്രീക്കുട്ടി…

മലയാളി യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒരു സീരിയലായിരുന്നു ഓട്ടോഗ്രാഫ്. കൗമാരക്കാരെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്.

ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി. ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി.

തന്റെ വിവാഹശേഷം അഭിനയ ലോകം ഉപേക്ഷിച്ച ശ്രീക്കുട്ടി ഇപ്പോള്‍ വീണ്ടും അഭിനയ ലോകത്ത് സജീവമാണ്.

പത്ത് വര്‍ഷം മുന്‍പാണ് ശ്രീക്കുട്ടി കാമറാമാന്‍ മനോജ് കുമാറിനെ വിവാഹം ചെയ്തത്. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം.

ഇതോടെ ഏറെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടിയും മനോജും.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് ശ്രീക്കുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒളിച്ചോട്ട വിവാഹത്തെ കുറിച്ചായിരുന്നു താരം സംസാരിച്ചത്.

തന്റെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. ദേഷ്യക്കാരനായ അദ്ദേഹത്തെ സീരിയല്‍ സെറ്റിലുള്ളവരുടെ പിന്തുണയോടെ പ്രണയിച്ച് പറ്റിക്കാന്‍ ശ്രമിച്ചതായിരുന്നുവെന്നും പിന്നീട് തങ്ങള്‍ ശരിക്കും പ്രണയത്തിലാവുകയായിരുന്നുവെന്നും താരം പറയുന്നു.

ഒളിച്ചോടി പോയതിന് ശേഷമാണ് അച്ഛനെയും അമ്മയെയും അനിയത്തിയെയും കുറിച്ച് ഓര്‍ത്തതെന്നും അവര്‍ എത്രത്തോളം വിഷമം അനുഭവിക്കുന്നുണ്ടാവുമെന്ന് ആലോചിച്ചതെന്നും ശ്രീക്കുട്ടി പറയുന്നു.

തന്റെ വിവാഹ ശേഷം അച്ഛനും അമ്മയ്ക്കും പുറത്തിറങ്ങാന്‍ പറ്റാതായി എന്നും അനിയത്തിയോട് സ്‌കൂളില്‍ നിന്നും ടീച്ചര്‍മാര്‍ വരെ വളരെ മോശമായി പെരുമാറിയെന്നും താരം പറയുന്നു.

Related posts

Leave a Comment