എഐ ചിത്രങ്ങൾ…ഇരയായി രുക്മിണി വസന്തും

സിനിമാ ലോകത്തെ നടുക്കി ഒരു നടിയുടെ കൂടി വ്യാജ എഐ ചിത്രങ്ങൾ പുറത്തുവന്നു. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ വളരുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യ സിനിമാ മേഖലയിലെ താരങ്ങൾക്ക് വലിയ രീതിയിൽ തലവേദനയാകുകയാണ്.

തന്‍റെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങൾക്കും വീഡിയോയ്ക്കുമെതിരേ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രുക്മിണി വസന്ത്. ഇത്തരത്തിൽ മോർഫ് ചെയ്തവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് താരം വ്യക്തമാക്കി.

തന്‍റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിലൂടെയാണ് നടി ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയത്. “കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്‍റെ അനുവാദമില്ലാതെ നിർമിച്ച്, എന്‍റെ പേരിൽ ചില വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്താണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്.

ഇത് പൂർണമായും തെറ്റായ പ്രവണതയാണ്,’ -രുക്മിണി കുറിച്ചു. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സൈബർ ക്രൈം പോലീസിനെയും ബന്ധപ്പെട്ട മറ്റ് നിയമവിദഗ്ദ്ധരെയും സമീപിച്ച് വരികയാണെന്നും താരം കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ സിനിമാലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ നടിയാണ് രുക്മിണി വസന്ത്. സപ്ത സാഗരദാചെ യെല്ലോ ചിത്രങ്ങളിലെ പ്രകടനം താരത്തെ ഏറെ പ്രിയങ്കരിയാക്കിയിരുന്നു. കാന്താര 2 എന്ന ചിത്രത്തിലൂടെ താരം ഇന്ത്യയൊട്ടാകെ പ്രശസ്തയായി. റിലീസിനൊരുങ്ങുന്ന വലിയ പ്രോജക്റ്റുകളുടെ ഭാഗമായി നിൽക്കുന്ന സമയത്താണ് ഇത്തരമൊരു സൈബർ ആക്രമണം നേരിടേണ്ടി വന്നിരിക്കുന്നത്.

താരത്തിന്‍റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഒരു കാരണവശാലും ഇത്തരം വ്യാജ പ്രാചരണങ്ങൾക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.

സമീപകാലത്തായി സിനിമാ നടിമാരെ ലക്ഷ്യംവച്ചുള്ള ഇത്തരം വ്യാജ എഐ ഫേക്ക് ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണ്. മുന്പ് രശ്മിക മന്ദാന, കത്രീന കെയ്ഫ്, ആലിയ ഭട്ട് തുടങ്ങിയ പ്രമുഖ നടിമാരുടെ വ്യാജ ദീപ്ഫേക്ക് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാരും ഐടി മന്ത്രാലയവും കർശന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള വ്യാജ ഉള്ളടക്കങ്ങളുടെ നിർമാണം ഇപ്പോഴും തുടരുകയാണ്.

സാങ്കേതികവിദ്യയുടെ വളർച്ച വ്യക്തിസ്വാതന്ത്ര്യത്തെയും സ്ത്രീകളുടെ സുരക്ഷയെയും ബാധിക്കുന്ന രീതിയിലേക്ക് മാറുമ്പോൾ ശക്തമായ നിയമങ്ങൾ അത്യാവശ്യമാണെന്ന ചർച്ചകൾക്ക് രുക്മിണി വസന്തിന്‍റെ പ്രതികരണം വീണ്ടും വഴിതുറന്നിരിക്കുകയാണ്. ഡിജിറ്റൽ സ്പേസുകളിൽ സെലിബ്രിറ്റികൾ നേരിടുന്ന ഇത്തരം സൈബർ അതിക്രമങ്ങൾക്കെതിരേ നിയമപരമായ നീക്കങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് നടിയുടെ തീരുമാനം.

സൈബർ സെല്ലിന്‍റെ അന്വേഷണത്തിലൂടെ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment