തന്നേക്കാള്‍ പത്തു വയസ് പ്രായം കുറഞ്ഞ തായ്‌ക്കോണ്ടോ അഭ്യാസിയോട് പ്രണയം മൂത്തപ്പോള്‍ തടസ്സമായത് ഭര്‍ത്താവും കുഞ്ഞുങ്ങളും; ഭര്‍ത്താവിനെ കൊന്ന വീട്ടമ്മയുടെ ക്രൂരകൃത്യം ചുരുളഴിയുന്നു…

 

ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭന്‍വാരിലാല്‍ എന്ന പുരുഷനും അയാളുടെ മൂന്നു കുട്ടികളും അനന്തിരവനുമാണ് മരിച്ചത്.

ഭന്‍വാരി ലാലിന്റെ 36 കാരിയായ ഭാര്യ സന്ധ്യ, 25 കാരനായ കാമുകന്‍ ഹനുമാന്‍ ജാട്ട്, രണ്ട് വാടകക്കൊലയാളികള്‍ എന്നിവരെയാണ് കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. സന്ധ്യയും, ഹനുമാന്‍ ജാട്ടും ഒരുമിച്ച് തായ്ക്കൊണ്ടോ അഭ്യസിക്കുകയും, പിന്നീട് പശിശീലന കേന്ദ്രം നടത്തുകയും ചെയ്തിരുന്നു. രണ്ടരവര്‍ഷത്തെ പ്രണയത്തിനിടെ ഉദയ്പൂരും, ജയ്പൂരും അടക്കമുള്ള പല സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് കറങ്ങി. എങ്ങനെ കാമുകനൊപ്പം സ്വതന്ത്രമായി കഴിയാം എന്നായി സന്ധ്യയുടെ ചിന്ത. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് ബന്‍വാരി ലാലിനെ കൊല്ലാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ അതുകൊണ്ടു മാത്രം തനിക്ക് പുതിയ ജീവിതത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം കിട്ടില്ലെന്ന ചിന്തയാണ് കുട്ടികളെക്കൂടി വകവരുത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…. സന്ധ്യ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി ഗാഡനിദ്രയിലാഴ്ത്തിയ ശേഷം കൊലയാളികളെ വീട്ടിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു. കൊലയാളികള്‍ വീടിനുള്ളിലേക്ക് കടന്ന് അഞ്ചു പേരുടെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തി. കൗമാരം പിന്നിടാത്തവരാണ് കൊലപാതകികള്‍. പത്തൊമ്പത് വയസ്സുകാരായ കപില്‍, ദീപക് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം യുവതിയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. സംസ്‌ക്കാരത്തിന് ശേഷം യുവതിയുടെ ഫോണ്‍ സന്ദേശങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ടായിരുന്നു. ഈ വേളയില്‍ കാമുകനെ വിളിച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നായിരുന്നു പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് യുവതിയേയും കാമുകനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോള്‍ സംഭവത്തിന്റെ പൂര്‍ണവിവരം പുറത്തുവരികയായിരുന്നു.

 

 

Related posts