അമലയുടെ ദാമ്പത്യബന്ധം തകര്‍ന്നതിനു പിന്നില്‍ ധനുഷാണോ? വിഐപിയില്‍ നായികയാക്കിയതിനു പിന്നില്‍ ശിപാര്‍ശയോ

amala 2അടുത്തകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പേരുകളിലൊന്നാണ് അമലപോളിന്റേത്. മലയാള സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ താരറാണിയായി മാറിയ അമലയുടെ ദാമ്പത്യജീവിതം തകര്‍ന്നത് അടുത്തിടെയാണ്. സംവിധായകന്‍ എ.എല്‍ വിജയുമായി വേര്‍പിരിഞ്ഞശേഷം വലിയതോതിലുള്ള ആക്രമണങ്ങളെ അവര്‍ നേരിട്ടിരിക്കുന്നു. നടനും രജനികാന്തിന്റെ മരുമകനുമായ ധനുഷുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്നായിരുന്നു അതിലൊന്ന്. ഏറെക്കാലത്തെ നിശബ്ദതയ്ക്കുശേഷം അമലപോള്‍ വാര്‍ത്തകളോട് തുറന്നടിച്ചിരിക്കുകയാണ്.

വിവാഹമോചനത്തിന് തൊട്ടുപിന്നാലെ തന്നെയും ധനുഷിനെയും ചേര്‍ത്ത് ആളുകള്‍ കഥകള്‍ മെനയുന്നത് അറപ്പുളവാക്കുന്നുവെന്ന് അമലാ പോള്‍ പറയുന്നു. വിജയ്‌യുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷ്. ഇക്കാര്യത്തില്‍ ഞാനുമായി ധനുഷ് സംസാരിച്ചിട്ടുമുണ്ട്. അത്തരമൊരാളുമായി ചേര്‍ത്ത് ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നത് ഓക്കാനമുണ്ടാക്കുന്നു. കെട്ടുകകഥകള്‍ അധികം ആയുസുണ്ടാവില്ല എന്നതാണ് ആശ്വാസമെന്നും അമല കൂട്ടിച്ചേര്‍ക്കുന്നു.

വിഐപി ആദ്യഭാഗത്തില്‍ നായികയായിരുന്നതിനാലാണ് രണ്ടാം ഭാഗത്തിലും ആ റോള്‍ ലഭിച്ചത്. അതല്ലാതെ ആരുടെയും ശുപാര്‍ശ കൊണ്ടല്ല. ഒരു പെണ്‍കുട്ടിയായതിനാലാണ് ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ എനിക്കെതിരെ ഉണ്ടാകുന്നത്. ഒരു ബന്ധം തകര്‍ന്നാല്‍ ആദ്യം എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തുക പെണ്ണിനെയാണ്. മലയാളത്തിലും തമിഴിലും സജീവമാണ്. വിവാഹം ചെയ്യുമെന്നും തുടര്‍ന്ന് വിവാഹമോചനമുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നതല്ല. കരിയറിനാണ് ഇനി പ്രഥമ പരിഗണന. ഉല്ലാസമേകുന്നത് അഭിനയജീവിതമാണ്. ചിറകുവിരിച്ച് സ്വതന്ത്ര്യമായി മുന്നേറാനാണ് ആഗ്രഹം. ഹോളിവുഡ് വരെയെത്തുമെങ്കില്‍ അങ്ങനെ. ഒരു പെണ്‍കുട്ടിയായതിനാലാണ് ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ എനിക്കെതിരെ ഉണ്ടാകുന്നത്.

എനിക്ക് ഇപ്പോള്‍ കൈ നിറയെ സിനിമകളുണ്ട്. മലയാളത്തിലും തമിഴിലും സജീവമാണ്. വിവാഹം ചെയ്യുമെന്നോ തുടര്‍ന്ന് വിവാഹമോചനമുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നതല്ല. കരിയറിനാണ് ഇനി പ്രഥമ പരിഗണന. ഉല്ലാസമേകുന്നത് അഭിനയജീവിതമാണ്. ചിറകുവിരിച്ച് സ്വതന്ത്ര്യമായി മുന്നേറാനാണ് ആഗ്രഹം. ഹോളിവുഡ് വരെയെത്തുമെങ്കില്‍ അങ്ങനെ. വിവാഹമോചനം വ്യക്തിജീവിതത്തിലെ വലിയ ദുരന്തമാണെന്ന് കരുതുന്നില്ല. രണ്ടുപേര്‍ക്കും ഏറെ ദുഷ്കരമായ അവസ്ഥയാണ്, എന്നാല്‍ രണ്ടുപേരും അവരവരുടെ സന്തോഷത്തിലേക്കാണ് മടങ്ങുന്നത്. ഒന്നിന്റെയും അവസാനമാണ് വിവാഹമോചനമെന്ന് വിശ്വസിക്കുന്നില്ല. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കപ്പെടും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദൈവതിരുമകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയും അമലയും പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് നയിക്കപ്പെടുന്നതും.

Related posts