ഡ്രൈവറെ കൂടുതല്‍ തല്ലിയ എയ്ഞ്ചല്‍ ബേബിയുടെ വീട്ടുകാര്‍ കടുത്ത സിപിഎമ്മുകാര്‍, യുവതികളെ രക്ഷിക്കാന്‍ രംഗത്തുള്ളത് ഭരണകക്ഷിയിലെ പ്രമുഖര്‍ തന്നെ, അന്നും എയ്ഞ്ചലിനെ രക്ഷിച്ചത് രാഷ്ട്രീയക്കാര്‍ തന്നെ

കൊച്ചിയില്‍ യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ പൊതുമധ്യത്തില്‍ വച്ച് തല്ലി മൃതപ്രായനാക്കിയ യുവതികള്‍ മൂവരുടേതും സിപിഎം കുടുംബം. ഇതില്‍ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി നിരവധി കേസുകളില്‍ രക്ഷപ്പെട്ടതും കണ്ണൂരിലെ രാഷ്ട്രീയക്കാരുടെ പിന്തുണയോടെയാണ്. പീഡനം ആരോപിച്ച് പണം തട്ടിയതടക്കം നിരവധി കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്. എല്ലാ കേസുകളിലും വാദിഭാഗത്തുള്ളവര്‍ അവസാനം ഭയന്ന് പിന്മാറുകയായിരുന്നു.

വൈറ്റിലയില്‍ വച്ച് യൂബര്‍ ഡ്രൈവറെ ആക്രമിച്ചതിനു തൊട്ടുപിന്നാലെ പോലീസെത്തി ഇവരെ സ്‌റ്റേഷനിലേക്ക് മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഇവര്‍ക്കുവേണ്ടി വിളിയെത്തി. അതും ഉന്നതകേന്ദ്രത്തില്‍ നിന്നും. മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. മദ്യപിച്ചെത്തിയ യുവതികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കാന്‍ പോലും പോലീസ് തുനിഞ്ഞില്ല. മുകളില്‍ നിന്നുള്ള സമ്മര്‍ദം തന്നെ കാരണം. ഇപ്പോള്‍ യുവതികള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഷെഫീഖിനെതിരേ കേസെടുത്തതിന് പിന്നിലും പ്രതികളും സ്വാധീനം തന്നെയാണ് തെളിയിക്കുന്നത്. ഇതിനിടെ ഷെഫീഖിന് ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. എയ്ഞ്ചല്‍ ബേബിക്കൊപ്പം പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്സല്‍ (30) എന്നിവരാണ് ഡ്രൈവറെ ആക്രമിച്ചത്.

എയ്ഞ്ചല്‍ ബേബി കണ്ണൂരില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതിയിലാക്കി എയ്ഞ്ചല്‍ പണം തട്ടാന്‍ ശ്രമിച്ചതായിരുന്നു ഇതില്‍ പ്രധാനം. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. ഒരു ദിവസം വൈകുന്നേരം നാലുമണിയോടടുത്ത് തന്റെ ഫല്‍റ്റില്‍ വരണമെന്ന് എയ്ഞ്ചല്‍ ഇയാളെ ഫോണില്‍ വിളിക്കുകയായിരുന്നു. തന്റെ പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്നും ഉടന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചല്‍ ജ്വല്ലറി ഉടമയെ ഫല്‍റ്റിലേക്ക് വിളിപ്പിച്ചത്. ജ്വല്ലറിയില്‍ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫല്‍റ്റിലായിരുന്നു അന്ന് ഇവര്‍ താമസിച്ചിരുന്നത്. ജ്വല്ലറി ഉടമ ഫല്‍റ്റിലെത്തുമ്പോള്‍ മുറിയില്‍ എയ്ഞ്ചലിനെക്കൂടാതെ മൂന്നു യുവാക്കളും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. താന്‍ കുടുക്കില്‍ പെട്ടെന്ന് മനസിലായതോടെ ഇവിടെ നിന്നു രക്ഷപ്പെടാന്‍ ജ്വല്ലറി ഉടമ ശ്രമിച്ചെങ്കിലും ഇവര്‍ അയാളെ കടന്നു പിടിച്ചു. കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഒരുവിധത്തിലാണ് അന്നിയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്.

പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളെ എതിരേറ്റേത് എയ്ഞ്ചലും കൂട്ടുകാരുമായിരുന്നു. ഒരുലക്ഷം രൂപ നല്‍കണമെന്നും ഇല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ഇയാള്‍ തന്നെ സമീപിക്കുന്നതെന്ന് അജ്മല്‍ പറയുന്നു. തുടര്‍ന്ന് അജ്മലിനൊപ്പമൊത്തി നോര്‍ത്ത് സ്റ്റേഷനില്‍ കടയുടമ പരാതി നല്‍കി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രില്‍ അഡ്മിറ്റായി. തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോള്‍ ജ്വല്ലറി ഉടമ ഇനി ഒന്നിനുമില്ലെന്നു പറഞ്ഞ് കളം ഒഴിയുകയായിരുന്നു. ഇതിനു പിന്നില്‍ കളിച്ചതാകട്ടെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവും. ഇവരുടെ കെണിയില്‍പ്പെട്ട മറ്റൊരാള്‍ ഒരു സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു. ഇയാളെ പ്രേമം നടിച്ചാണ് എയ്ഞ്ചല്‍ വീഴ്ത്തിയത്. ഇവരുടെ കെണിയില്‍ നിന്നും രക്ഷപെടാന്‍ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസില്‍ കുടുക്കുമെന്നും എയ്ഞ്ചല്‍ ഭീഷണി മുഴക്കിയിരുന്നെന്നും അജ്മല്‍ പറയുന്നു. എന്നാല്‍ ഈ പ്രശ്നം എങ്ങനെ പരിഹരിച്ചുവെന്ന കാര്യം തനിക്കറിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കി.

Related posts