അപ്പുണ്ണി ഒളിവില്‍ കഴിയുന്നത്് നാടുകാണി ചുരത്തില്‍ ? അടൂരിന്റെ സിനിമയുടെ സെറ്റിലും താരദമ്പതികളെ കാണാന്‍ ‘സുനിക്കുട്ടന്‍’ എത്തി; ‘പിന്നെയും’ സിനിമയുടെ സാങ്കേതിക വിദഗ്ധരും കുടുങ്ങും

appunniകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേരളത്തില്‍ തിരിച്ചെത്തിയെന്ന് സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ അപ്പുണ്ണി ഗള്‍ഫിലേക്ക് കടന്നതായായിരുന്നു പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ ദീലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ മടങ്ങിയെത്തിയെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന.

അധോലോക നായകന്‍ ദാവൂദിന്റെ സഹായി ഗുല്‍ഷന്റെ സഹായത്തോടെ അപ്പുണ്ണി ഗള്‍ഫില്‍ കടന്നെന്നായിരുന്നു ഇതുവരെ പോലീസിന്റെ ധാരണ. ഇതിനിടെയാണ് നാടുകാണിച്ചുരത്തില്‍ അപ്പുണ്ണിയുണ്ടെന്ന വിവരം ലഭിക്കുന്നത്. നിലമ്പൂര്‍ നാടുകാണിചുരത്തിന് സമീപം മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും നിലമ്പൂരില്‍ തമ്പടിക്കുന്നുണ്ട്. ദിലീപിനെയും മറ്റു പ്രതികളെയും ബന്ധിപ്പിക്കുന്ന കണ്ണിയായ അപ്പുണ്ണിയുടെ ഒളിവുജീവിതം പോലീസിനും തലവേദയായിരിക്കുകയാണ്. ഗൂഢാലോചനയുടെ സമ്പൂര്‍ണവിവരങ്ങള്‍ ലഭിക്കണമെങ്കില്‍ അപ്പുണ്ണിയെ പിടികൂടിയേ മതിയാവൂ. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തന്നെ മാപ്പുസാക്ഷിയാക്കാന്‍ കള്ളക്കളി നടക്കുന്നുവെന്നും ദിലീപിന് ഒന്നും അറിയില്ലെന്നുമായിരുന്നു വാദം. എന്നാല്‍ ദിലീപിന്റെ ജാമ്യം തള്ളിയ കോടതി തെളിവുണ്ടെന്ന് വിശദീകരിച്ചു. ഇതോടെ അപ്പുണ്ണിയുടെ നില പരുങ്ങലിലായി.

കാവ്യ-ദിലീപ് ദമ്പതികള്‍ ഒന്നിച്ചഭിനയിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനിലും പള്‍സര്‍ എത്തിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൊല്ലം തേവലക്കരയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഷൂട്ടിങ് നടന്ന വീട്ടുകാരോടും അയല്‍വാസികളോടും വളരെ നല്ലരീതിയിലാണു സുനില്‍ പെരുമാറിയത്. ഷൂട്ടിങ്ങിനിടയില്‍ ദിലീപ്, കാവ്യ എന്നിവരുമായും ഇയാള്‍ വളരെ അടുപ്പത്തോടെ പെരുമാറിയെന്നും പൊലീസിന് വിവരം കിട്ടി. ‘സുനിക്കുട്ടന്‍’ എന്നാണു പ്രതിയെ അവിടെ പലരും വിളിച്ചിരുന്നത്.

സിനിമാ ലൊക്കേഷനിലെ ചിത്രങ്ങള്‍ പരിശോധി്ച്ച പോലീസിന് ഇക്കാര്യം ബോ്ധ്യമാവുകയും ചെയ്തു. കാവ്യാ മാധവനെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമാണു നടന്നതെന്നാണു വിവരം. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പൊലീസ് മുഖ്യമായും കാവ്യയില്‍നിന്നു ചോദിച്ചറിഞ്ഞതെന്നാണു സൂചന. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമര്‍ശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്. അപ്പുണ്ണിയെ ഉടന്‍ പിടികൂടാമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Related posts