തൊടുപുഴ: ഇടുക്കിക്ക് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ജില്ലയ്ക്ക് തിളക്കമായി അപു ജോണ്‍ ജോസഫിന് ലഭിച്ച ചീഫ് വിപ്പ് സ്ഥാനം. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്ന പി.ജെ.ജോസഫിന് മകനായ ജയിച്ച അപു ജോണ്‍ ജോസഫ് കന്നിയങ്കത്തില്‍ വിജയം നേടിയാണ് കാബിനറ്റ് പദവിയിലേക്കെത്തുന്നത്.
പി.ജെ. ജോസഫിന്റെ പിന്‍ഗാമിയായി രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം കേരള കോണ്‍ ഗ്രസിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ രാഷട്രീയ രംഗത്ത് സജീവമായിരുന്നു. പിതാവിനു നല്കിയ അതേ സ്നേഹം നല്‍കിയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മകനെയും വരവേറ്റത്.
ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 44,291 വോട്ടിനാണ് കന്നിയങ്കത്തില്‍ കേരള കോണ്‍ഗ്രസിലെ എമ്മിലെ സിറിയക് ചാഴികാടനെ തോല്‍പ്പിച്ച് ജയിച്ചു കയറിയത്. കേരളം കണ്ട മികച്ച മന്ത്രിമാരില്‍ ഒരാളായ പി.ജെ. ജോസഫിന്റെയും പരേതയായ ഡോ. ശാന്ത ജോസഫിന്റെയും മൂത്ത മകനായ അപു ഇന്ത്യയിലും വിദേശത്തുമായി ഉണ്ടായിരുന്ന ഉയര്‍ന്ന ജോലിയില്‍നിന്നാണ് 2008-ല്‍ പൊതു രംഗത്തേയ്ക്ക് അപു ജോണ്‍ ജോസഫ് കാലെടുത്തു വച്ചത്. 2008 ല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം കാര്‍ഷികമേഖലയിലേക്കും ഗാന്ധിജി സ്റ്റഡി സെന്റര്‍, ജോക്കുട്ടന് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയിലൂടെ പൊതുപ്രവര്‍ത്തന മേഖലയിലേക്കും കാലെടുത്തു വച്ചു.
അപു ജോണ്‍ ജോസഫിനെ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്കും പിന്നീട് ഹൈ പവര്‍ കമ്മിറ്റിയിലേക്കും തുടർന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്ററും തെരഞ്ഞെടുത്തു. ഡോ.അനു ജോര്‍ജാണ് ഭാര്യ. ജോസഫ് പി.ജോണ്‍, ജോര്‍ജ് പി.ജോണ്‍ എന്നിവരാണ് മക്കള്‍.
