മുഖ്യമന്ത്രി പിണറായി വിജയനെ ശകാരിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയ വ്യക്തി പട്ടാളക്കാരനല്ല! വേഷംമാറി സര്‍ക്കാരിനെതിരെ വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ അന്വേഷണമെന്ന് സൈന്യവും പോലീസും

പട്ടാള വേഷത്തില്‍, കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്തുകൊണ്ട് വീഡിയില്‍ സംസാരിച്ച വ്യക്തി പട്ടാളക്കാരനല്ലെന്ന് വ്യക്തമാക്കി കരസേന. സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നും ഇയാള്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി സംസാരിച്ചത് ഉണ്ണി എസ് നായര്‍ എന്ന വ്യക്തിയാണെന്നും ഇയാള്‍ സൈനികനല്ലെന്നും കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഒഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആണ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ സൈബര്‍ സെല്ലിനോട് അന്വേഷണം നടത്താനാണ് ഡി.ജി.പി ലോക്നാഥ് ബഹ്റ നിര്‍ദേശിച്ചത്. വീഡിയോയെ കുറിച്ച് കരസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെത്തിയ സമയത്തായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണ ചുമതല സൈന്യത്തെ ഏല്‍പ്പിക്കണമെന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

Related posts