കുടിവെള്ളത്തെ ചൊല്ലി തർക്കം ; മദ്യലഹരിയിൽ കൊച്ചി നഗരത്തിൽ  ഒരു സംഘം യുവാക്കൾ കട തല്ലിത്തകര്‍ത്തു ; രണ്ടു പേർ കസ്റ്റഡിയിൽ

കൊച്ചി: രാത്രിയിൽ നഗരമദ്യത്തിൽ മദ്യ ലഹരിയിൽ ഒരു സംഘം യുവാക്കളുടെ അഴിഞ്ഞാട്ടം. കുടിവെള്ളം സംബന്ധിച്ച തർക്കത്തെത്തുടർന്നു പനന്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന ടീ ഷോപ്പ് സംഘം അടിച്ചുതകർത്തു. ടീ ബ്രേക്ക് എന്ന ടീ ഷോപ്പാണു സംഘം നശിപ്പിച്ചത്. ഇന്നലെ രാത്രി പത്തിനുശേഷമായിരുന്നു സംഭവമെന്നു സൗത്ത് പോലീസ് വ്യക്തമാക്കി.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: മദ്യലഹരിയിലായിരുന്ന സംഘം സിനിമ കഴിഞ്ഞു മടങ്ങുകയായിരുന്നു. കടയിലെത്തി കുടിവെള്ളം സംബന്ധിച്ച തർക്കമുണ്ടായി. ഇതേത്തുടർന്നു സംഘം കട ഉടമയെയും ജീവനക്കാരെയും മർദിച്ചശേഷം കടയ്ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടൽ ഉടമയേയും ജീവനക്കാരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞെത്തിയ സെൻട്രൽ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോർട്ട്കൊച്ചി, പറവൂർ സ്വദേശികളാണു കസ്റ്റഡിയിലുള്ളതെന്നും ഇവരിൽനിന്നു മറ്റുള്ളവരെ സംബന്ധിച്ച വിവരങ്ങൾ തേടിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഏഴോളം പേർക്കെതിരേയാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

Related posts