പിണങ്ങി നിൽക്കാതെ ജേഷ്ഠനോടൊപ്പം ജീവിക്കണം; ചേട്ടത്തിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീവച്ച സംഭവത്തിൽ യുവാവ് പിടിയിൽ; ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ

പോത്തൻകോട് : തയ്യൽ പഠിക്കാനെത്തിയ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പോത്തൻകോട് പണിമൂല തെറ്റിച്ചിറ വൃന്ദ ഭവനിൽ വൃന്ദ (28) ചികിത്സയിലാണ്.

സംഭവത്തിൽ ഭർത്താവിന്‍റെ അനിയൻ പണിമൂല തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ സിബിൻ ലാലിനെ (29) പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതിയും വൃന്ദയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ വാവറയമ്പലം കാവുവിളയിലായിരുന്നു സംഭവം. കാറിലെത്തിയ സിബിൻ ലാൽ പെട്രോളുമായി യുവതിയുടെ അടുത്തേക്ക് വരുന്നതുകണ്ട് യുവതി തൊട്ടടുത്ത വീട്ടിലേയ്ക്ക് ഓടി കയറിയെങ്കിലും പ്രതി പിന്നാലെ വന്ന്പെട്രോൾ ഒഴിച്ച ശേഷം തീ കത്തിച്ചു എറിയുകയായിരുന്നു.

വൃന്ദ ഭർത്താവായ സബീൻ രാജുമായി പിണങ്ങിയാണ് കഴിഞ്ഞിരുന്നത്. ഭർത്താവുമായി ജീവിക്കണമെന്ന് സിബിൻ നിരന്തരം വൃന്ദയോട് ആവശ്യപെട്ടിരുന്നതായും ഇന്നലെ രാവിലെ കടയിലെത്തി ഇതേ ആവശ്യം പറഞ്ഞെങ്കിലും സമ്മതമല്ലന്ന് അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.

സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട സുബിനെ മണിക്കൂറുകൾക്കുളിൽ മുട്ടത്തറ ഭാഗത്ത് വച്ച് പോലീസ് പിടികൂടുകയായിരുന്നു. ഈ സമയം വിഷം കഴിച്ചെന്ന് പറഞ്ഞതിനെത്തുടർന്ന് ഇയാളെ പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Related posts

Leave a Comment