അന്പിളിക്കരികെ… ആർട്ടെമിസ് 2 ചരിത്രനിമിഷങ്ങളിലൂടെ

നാസയുടെ ആർട്ടെമിസ് 2 ദൗത്യം, ചരിത്രനിമിഷങ്ങളിലൂടെ കടന്നുപോകുന്നു. നാലു ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റിയുള്ള നിർണായകമായ “ഫ്ളൈബൈ’ പൂർത്തിയാക്കാൻ മണിക്കൂറുകൾ. ഭൂമിയിൽനിന്നു മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ ദൂരമെന്ന റെക്കോർഡ് ഇന്നു തിരുത്തിക്കുറിക്കപ്പെടും. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘമാണ് ഓറിയോൺ പേടകത്തിലെ ചരിത്രസഞ്ചാരികൾ.

ദൗത്യത്തിന്‍റെ പ്രധാന വിവരങ്ങൾ:
രാവിലെ 10:11ന് ഓറിയോൺ പേടകം ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ചു.
11ന് ശാസ്ത്രീയ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരണം.
11:26ന് ചരിത്ര നിമിഷം, അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡ് മറികടന്ന് മനുഷ്യൻ ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന സമയം.
നാളെ പുലർച്ചെ 12:15 ന് ചാന്ദ്രനിരീക്ഷണം ആരംഭിക്കുന്നു.
4:14ന് പേടകം ചന്ദ്രന്‍റെ മറുവശത്തേക്ക് നീങ്ങുന്നതിനാൽ ആശയവിനിമയം താത്കാലികമായി വിച്ഛേദിക്കപ്പെടും.
4:32ന് ചന്ദ്രനോട് ഏറ്റവും അടുത്ത ദൂരത്തെത്തുന്നു. ചന്ദ്രോപരിതലത്തിൽ നിന്നു വെറും 4,070 മൈൽ ഉയരത്തിൽ പേടകം എത്തും.
04:37ന് ഭൂമിയിൽ നിന്നുള്ള പരമാവധി ദൂരത്തിൽ (252,760 മൈൽ) പേടകം എത്തും.
4:55ന് ആശയവിനിമയം വീണ്ടും പുനഃസ്ഥാപിക്കപ്പെടും.
6:05ന് പേടകത്തിൽനിന്നുള്ള സൂര്യഗ്രഹണ ദൃശ്യം. സൂര്യൻ ചന്ദ്രനു പിന്നിലാകുന്ന കാഴ്ച.
8:33ന് ഭ്രമണപഥം ക്രമീകരിക്കുന്നതിനുള്ള ട്രജക്ടറി കറക്ഷൻ ബേൺ നടക്കും.

ബഹിരാകാശ വസ്ത്രങ്ങളുടെ പരീക്ഷണം
നിലവിൽ സഞ്ചാരികൾ ഓറിയോൺ ക്രൂ സർവൈവൽ സിസ്റ്റം സ്യൂട്ടുകൾ പരിശോധിച്ചുവരികയാണ്. സീറ്റുകളിൽ ഇരിക്കുക, ചലിക്കുക, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള സൗകര്യം തുടങ്ങിയവ ഗവേഷകർ വിലയിരുത്തും. പേടകത്തിനുള്ളിലെ മർദം കുറയുകയോ മറ്റോ ചെയ്താൽ സഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നത് ഈ സ്യൂട്ടുകളാണ്.

ഓറിയന്‍റൽ ബേസിൻ, ഹെർട്‌സ്‌സ്പ്രംഗ് ബേസിൻ
യാത്രയ്ക്കിടയിൽ ചന്ദ്രോപരിതലത്തിലെ മുപ്പതു പ്രധാന സ്ഥലങ്ങളെക്കുറിച്ച് സംഘം പഠനം നടത്തും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓറിയന്‍റൽ ബേസിൻ ആണ്. ഏകദേശം 600 മൈൽ വീതിയുള്ള ഈ ഗർത്തം ചന്ദ്രന്‍റെ വശങ്ങളിലായിട്ടാണു സ്ഥിതി ചെയ്യുന്നത്. കൂടാതെ, ചന്ദ്രന്‍റെ മറുവശത്തുള്ള ഹെർട്‌സ്‌സ്പ്രംഗ് ബേസിൻ എന്ന ഗർത്തവും ഇവർ നിരീക്ഷിക്കും.

ഈ രണ്ട് ഗർത്തങ്ങളെയും താരതമ്യം ചെയ്യുന്നത് വഴി ചന്ദ്രന്‍റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. ചന്ദ്രന്‍റെ മറുവശത്തേക്ക് പേടകം കടക്കുമ്പോൾ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. റേഡിയോ തരംഗങ്ങളെ ചന്ദ്രൻ തടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ചരിത്രയാത്ര തത്സമയം കാണാം.

Related posts

Leave a Comment