അശ്വതി ബാബുവിനെ നിശബ്ദയാക്കാന്‍ പോലീസില്‍ ഒരുവിഭാഗം, വമ്പന്മാരിലേക്ക് മയക്കുമരുന്ന്, പെണ്‍വാണിഭ അന്വേഷണമെത്തില്ല, കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അശ്വതിക്ക് വലിയ ഓഫര്‍

സൂര്യനാരായണന്‍

നടി അശ്വതി ബാബുവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ പോലീസ് ചോദ്യം ചെയ്‌തെങ്കിലും നടി സഹകരിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ നടി അശ്വതി ബാബു തയാറാകുന്നില്ലെന്നു പോലീസ്. ശനിയാഴ്ച നടിയെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ഇവരുടെ മൗനം പോലീസിനെ വെട്ടിലാക്കി. കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അശ്വതിക്ക് വലിയ ഓഫറും ലഭിച്ചിട്ടുണ്ട്.

ഇവരുടെ അസുഖവും കണക്കിലെടുത്തു വൈകുന്നേരത്തോടെ പോലീസ് ഇവരെ ജയിലിലേക്കു മാറ്റി. ഇവരുടെ സിനിമബന്ധം പേരിനുവേണ്ടിയുള്ളതും ബിസിനസിനു വേണ്ടിയുള്ളതുമാണെന്നു പോലീസ് വെളിപ്പെടുത്തി. ഇതേ സമയം പോലീസിനു ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ താല്‍പര്യമില്ലെന്നും സൂചനയുണ്ട്.

സിനിമ മേഖലയുമായിബന്ധപ്പെട്ടു നടി പാര്‍ട്ടിനടത്തുകയും മയക്കുമരുന്നു വിതരണം ചെയ്യുകയും ചെയ്തുവെന്നു പോലീസിനു വ്യക്തമായിട്ടും ചോദ്യം ചെയ്യലില്‍ ഇതൊന്നും പ്രതിഫലിച്ചില്ല. അതായതു പ്രമുഖരിലേക്കു അന്വേഷണം വ്യാപിപ്പിക്കാതെ മരവിപ്പിക്കാന്‍ നീക്കം ശക്തമാണ്. ശക്തമായ രാഷ്ട്രീയ സമര്‍ദം മൂലം കേസ് നടിയില്‍ ഒതുക്കാനാണ് തീരുമാനം.

സിനിമ സീരിയല്‍ രംഗത്തുള്ള പ്രമുഖരുമായി നടിക്കു ബന്ധമുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം തേടി പോലീസിന്റെ യാത്ര സിനിമ മേഖലയിലുള്ളവരുടെ ഉറക്കം കെടുത്തി കഴിഞ്ഞു. നടി മനസ് തുറന്നാല്‍ പ്രമുഖരിലേക്കും കേസ് നീട്ടേണ്ടിവരും. സിനിമ-സീരിയല്‍ രംഗത്തുള്ള ചിലരുടെ ബിസിനസിലെ ചെറുകണ്ണിമാത്രമാണ് അശ്വതിബാബുവെന്നു പോലീസ് പറയുമ്പോഴും അന്വേഷണം മന്ദഗതിയിലാണ്.

അതു കൊണ്ടു തന്നെ ഈ കേസ് വലിച്ചുനീട്ടി സിനിമക്കാരെ മുഴുവന്‍ സമര്‍ദത്തിലാക്കാനും പോലീസ് തയാറാകില്ലെന്നറിയുന്നു.  ഫ്‌ളാറ്റിലും പുറത്തും ലഹരി നുണയുന്ന സ്ഥിരം കസ്റ്റമേഴ്‌സ് നടിക്കുണ്ടായിരുന്നുവെന്നു പോലീസ് കണ്ടെത്തി കഴിഞ്ഞു. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റില്‍ പലതവണ ലഹരി പാര്‍ട്ടി നടന്നതായി വ്യക്തമായ തെളിവു ലഭിച്ചു കഴിഞ്ഞു.

ന്യൂയര്‍ ദിനങ്ങളില്‍ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും കപ്പലുകളും ഉള്‍പ്പെടെ പരിശോധിക്കാന്‍ പോലീസ് തീരുമാനമെടുത്തതിനു പിന്നിലും ഇത്തരമൊരു കാരണമുണ്ട്. നടിയുടെ ഫോണ്‍ നന്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്നു ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്.

നടി അശ്വതി ബാബുവില്‍ നിന്നും എംഡിഎംഎ. പിടികൂടിയ സംഭവത്തില്‍ ഇടപാടുകാര്‍ക്കു ലഹരിമരുന്ന് കൈമാറുന്നതിന് ഉപയോഗിച്ചിരുന്നത് വന്‍കിട ഹോട്ടലുകളും ബേക്കറികളുമെന്ന് അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്. അതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തന്നെ തുടങ്ങിയിരുന്നു.

വാട്‌സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വന്‍കിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നത്. ചെറുപായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്നു വില്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളില്‍ എത്തിയിരുന്നു എന്നാണ് വിവരം.

Related posts