കോവിഡ് കാലത്തെ വിനോദയാത്ര ! ഇന്ത്യയിലെ കോവിഡ് ദുരന്തകാലത്തിടെ മാലിദ്വീപിലേക്ക് ഓടിപ്പോയ ബോളിവുഡ് നക്ഷത്രങ്ങളെ വിമര്‍ശിച്ച് ആരാധകര്‍

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ് മാലിദ്വീപ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിര്‍ബന്ധിത യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ തപ്സി പന്നു മുതല്‍ കത്രീന കൈഫ് വരെ പലരും ദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്.

ഒടുവില്‍ രണ്‍ബീര്‍ കപൂറും ആലിയഭട്ടും, ടൈഗര്‍ ഷ്രോഫും ദിഷ പതാനിയും മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ചു. ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുകയും ചെയ്തു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുകയും ആളുകള്‍ ഓക്സിജനുവേണ്ടി തീവ്രമായി പോരാടി മരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ മാലിദ്വീപിലേക്ക് അവധിക്കാലത്തിനായി പുറപ്പെട്ടതു വിമര്‍ശിക്കപ്പെടുകയാണിപ്പോള്‍.

ഇന്ത്യയിലെ കോവിഡ് ദുരന്തകാലത്തിടെ മാലിദ്വീപിലേക്ക് ഓടിപ്പോയ ബോളിവുഡ് നക്ഷത്രങ്ങളെ സെന്‍സിറ്റീവ്, ലജ്ജയില്ലാത്തത് എന്നന്നൊക്കെയാണ് ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

നടന്‍ രണ്‍ബീര്‍ കപൂര്‍ ഏപ്രില്‍ 19 ന് മുംബൈ വിമാനത്താവളത്തിലെത്തിയപ്പേള്‍ കാമുകി ആലിയ ഭട്ടിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചതിന് ശേഷം മാലദ്വീപ് കോളിംഗ് എന്ന അടിക്കുറിപ്പിട്ടത് ഏറെ വിമര്‍ശനത്തിനു കാരണമായി.

വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഇരുവരും കൊറോണ വൈറസില്‍ നിന്ന് കരകയറി എന്നാണ് ചിലര്‍ കമന്‍റ് ചെയ്തത്.

രണ്‍ബീര്‍-ആലിയ, ടൈഗര്‍-ദിഷ എന്നിവര്‍ യാത്രയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വളരെ മോശം ചിത്രങ്ങള്‍ പങ്കുവച്ചതും വിവാദമായിരിക്കുകയാണ്. ദിഷ ബിക്കിനി ധരിച്ച ചിത്രങ്ങള്‍ വരെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

മാലദ്വീപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ടൂറിസം നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ വിദേശികള്‍ അവിടെ കുടുങ്ങാതിരിക്കാന്‍ മടങ്ങിവരാന്‍ താരങ്ങള്‍ നിര്‍ബന്ധിതരായി.

എന്നാല്‍ രണ്‍ബീര്‍ തന്‍റെയും ആലിയയുടേയും ചിത്രം വീണ്ടും പോസ്റ്റ് ചെയ്തു. കോവിഡ് സുനാമിയെത്തുടര്‍ന്ന് ദരിദ്രരായ ഇന്ത്യക്കാര്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍ താരങ്ങള്‍ ഉല്ലാസയാത്രയ്ക്കു പോയ പ്രകോപിപ്പിതരായ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

ഇവരോട് ശരിക്കും ദയ തോന്നുന്നു, രാജ്യത്തിന്‍റെ ദുരന്ത സമയത്ത് സെലിബ്രിറ്റികള്‍ അവരുടെ യഥാര്‍ഥ മുഖം കാണിച്ചു, ഈ താരങ്ങള്‍ എവിടെ പോകുന്നു? രാജ്യം മുഴുവന്‍ ഇത്തരമൊരു പ്രതിസന്ധിയിലായിരിക്കുകയും സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍? അവരുടെ അവധിക്കാലം അല്‍പ്പം കാത്തിരിക്കാനാകില്ലേ?’

കോവിഡ് കേസുകള്‍ ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍…

Related posts

Leave a Comment