നവജാത ശിശുവിനെതിരേ വർഗീയ പരാമർശം; പോലീസ് കേസെടുത്തു; ബിനിലിന്‍റെ ഫോസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കാസർഗോട്ടെ ദന്പതികളുടെ പതിനഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെതിരേ വർഗീയ പരാമർശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരേ കേസെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിക്കുകയും ചെയ്തു.

ഹിന്ദു രാഷ്ട്ര സേവകനായ ബിനിൽ സോമസുന്ദരം എന്നയാളാണ് നവജാത ശിശുവിനെതിരേ വർഗീയ വിഷം ചീറ്റുന്ന വാക്കുകൾ ഫേസ്ബുക്കിൽ കുറിച്ചത്. ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ജിഹാദിയുടെ വിത്ത് എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണ് നവമാധ്യമങ്ങളിൽ ഉയർന്നത്.

പ്രതിഷേധം ഉയർന്നതോടെ കാര്യങ്ങൾ കൈവിട്ടുവെന്ന് മനസിലാക്കിയ ബിനിൽ പോസ്റ്റ് പിൻവലിച്ചു. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് ഇയാളുടെ പുതിയ വിശദീകരണം.

Related posts