വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചു; ഇപ്പോള്‍ എട്ട് വയസുള്ള കുട്ടിയുണ്ട്; കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ യുവതിയുടെ പീഡനപരാതി

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയി കോടിയേരിക്കെതിരെ മാനഭംഗക്കേസ്. ദുബായിൽ ബാർ ഡാൻസ് ജീവനക്കാരിയായിരുന്ന യുവതിയുടെ പരാതിയിൽ മുംബൈ ഓഷിവാര പോലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി.

ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടി ഉണ്ടെന്നുമാണ് ബിഹാർ സ്വദേശിയായ യുവതിയുടെ ആരോപണം. 2009 മുതല്‍ 2018 വരെ ബിനോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

ദുബായില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെവച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നത്. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു.

2009 നവംബറില്‍ താൻ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറി. ഇതിനിടെ ബിനോയി പതിവായി ദുബായില്‍ നിന്നും മുംബൈയിൽ വന്നുപോയിരുന്നുവെന്നും എല്ലാ മാസവും പണം അയച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നു.

അതേസമയം ആരോപണങ്ങളെല്ലാം ബിനോയി നിഷേധിച്ചു. യുവതിയെ അറിയാമെന്നും പരാതി നിയമപരമായി നേരിടുമെന്നും ബിനോയ് പറഞ്ഞു.

Related posts