ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി വനിതാ ഡോക്ടർ. ഗൊരുക് പൊർഡുംഗിനെതിരെ അരുണാചൽ സ്വദേശിയായ ഡോക്ടറാണു പരാതി നൽകിയിരിക്കുന്നത്.
ഒക്ടോബർ 12-ന് ഒൗദ്യോഗിക യോഗത്തിനെന്ന പേരിൽ എംഎൽഎ മെഡിക്കൽ ഓഫീസറായ തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. കേസ് അട്ടിമറിക്കാൻ പോലീസും എംഎൽഎയും പരമാവധി ശ്രമിച്ചുവെന്നും ഇവർ ആരോപിക്കുന്നു.
ജാമ്യം കിട്ടുന്ന വകുപ്പുകളാണ് എംഎൽഎയ്ക്ക് എതിരേ പോലീസ് ചുമത്തിയിരിക്കുന്നതെന്നും തന്റെ മൊഴി പോലീസ് കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
സംഭവം നടന്നു രണ്ടു മാസമായിട്ടും തനിക്കു നീതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ കണ്ടു പരാതി നൽകാനാണു യുവതി ഡൽഹിയിൽ എത്തിയത്.