നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ  നർത്തകനായ കാമുകനെ തിരിച്ചറിഞ്ഞു; പെൺകുട്ടിയുടെ മൊഴി എതിരാണെങ്കിൽ ബലാത്സംഗത്തിന് കേസ്


കൊച്ചി: പനമ്പിള്ളിനഗറിലെ ഫ്ലാറ്റില്‍നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ യുവതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.

ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് ഇവരെ റിമാന്‍ഡ് ചെയ്യും.

ഇന്നലെ എറണാകുളം സൗത്ത് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ ആശുപത്രി വിടുന്ന മുറയ്ക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശിയായ നര്‍ത്തകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നല്‍കിയ മൊഴി. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂര്‍ സ്വദേശിയായ നര്‍ത്തകനുമായി പരിചയപ്പെട്ടത്.

ഇയാളില്‍നിന്ന് ഗര്‍ഭിണിയായി എന്നും എന്നാല്‍ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി മൊഴി നല്‍കിയത്.

അതേസമയം യുവതിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയെന്ന് കൊച്ചി ഡിസിപി കെ.എസ്.

സുദര്‍ശന്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ യുവതി പരാതി ഒന്നും നല്‍കിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. യുവതിയുടെ മൊഴി എതിരാണെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാണ് പോലീസിന്‍റെ നീക്കം.

Related posts

Leave a Comment