അമ്പതു വർ‌ഷംമുമ്പ് വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട‍യാളുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം മഞ്ഞിൽ തണുത്തുറഞ്ഞ നിലയിൽ

ഷിംല: ഹിമാചൽപ്രദേശിൽ അമ്പത് വർഷംമുമ്പ് ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട‍യാളുടെ മൃതദേഹം കണ്ടെത്തി. ഹിമാചലിലെ ധാക്ക ഗ്ലേസിയറിലാണ് 1968 ലെ വിമാന അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയത്. പർവതാരോഹകരുടെ സംഘം ഈ മാസം ഒന്നാം തീയതിയാണ് മൃതദേഹം മഞ്ഞിൽ തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തുന്നത്.

1968 ഫെബ്രുവരി ഏഴിനാണ് വിമാന അപകടം ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ എഎൻ 12 വിമാനം 102 പേരുമായി ചണ്ഡിഗഡിൽ നിന്നും ലേയിലേക്ക് പോകുകയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് പൈലറ്റ് വിമാനം തിരിച്ചുപറത്താൻ തീരുമാനിച്ചു.

ഇതിനു പിന്നാലെ വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. പിന്നീട് വിമാനത്തെ സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ല. അന്വേഷകർക്ക് 2003 ൽ ആണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ധാക്കാ ഗ്ലേസിയറിൽ കണ്ടെത്താനായത്.

ചന്ദ്രാബാഗ 13 കൊടുമുടിയിൽ ശുചീകരണപ്രവർത്തനത്തിന്‍റെ ഭാഗമായാണ് പർവതാരോഹകർ ഇവിടെയെത്തിയത്. സംഘം വിമാനത്തിന്‍റെ ഏതാനും ഭാഗങ്ങളും കണ്ടെത്തി. ഇന്ത്യൻ മൗണ്ടനീറിംഗ് ഫൗണ്ടേഷനാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.

Related posts