ആശുപത്രിയിൽ എത്തിച്ചെങ്കിലും..! ചേച്ചി റിമോട്ട് തന്നില്ല; പത്തുവയസുകാരി തൂങ്ങിമരിച്ചു

നോയിഡ: ഉത്തർപ്രദേശിൽ പത്തുവയസുകാരി ടിവിയുടെ റിമോട്ടിനു മൂത്ത സഹോദരിയുമായി കലഹിച്ച് ജീവനൊടുക്കി. ചൊവ്വാഴ്ച രാവിലെ നോയിഡ സെക്ടർ 12 ൽ ആയിരുന്നു സംഭവം. ഇൻഡോറിലെ സ്വകാര്യ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മാനുഷി രാവത്താണ് ജീവനൊടുക്കിയത്.

മാതാപിതാക്കളും മാനുഷിയും മൂത്ത സഹോദരിയും സെക്ടർ 12 ൽ മൂന്നു നില വീട്ടിലാണ് താമസം. മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ടിവി കാണുന്നതിനിടെ സോഹദരിമാർ റിമോട്ടിനു വേണ്ടി വഴക്കുകൂടി. മൂത്ത സഹോദരി റിമോട്ട് നൽകാത്തതിൽ പിണങ്ങി മുറിക്കുള്ളിലേയ്ക്കുപോയ മാനുഷി സ്കാർഫിൽ തൂങ്ങിമരിക്കുക‍യായിരുന്നു.

മുകൾ നിലയിലുണ്ടായിരുന്ന മുത്തശി കുട്ടിയെ കാണാതെ താഴേയ്ക്കു ഇറങ്ങിവന്നപ്പോഴാണ് ജനാലയുടെ ഗ്രില്ലിൽ തൂങ്ങിമരിച്ച നില‍യിൽ കണ്ടെത്തിയത്. ഇവർ ബഹളം കൂട്ടിയതിനെ തുടർന്ന് അയൽവാസികളെത്തി പെൺകുട്ടിയെ മെട്രോ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts