കാനഡയിൽ അടച്ചുപൂട്ടിയ സ്കൂളിൽനിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി! പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ഒട്ടാവ: കാനഡയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് അടച്ചുപൂട്ടിയ റെസിഡൻഷ്യൽ സ്കൂളിൽനിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

1978 ൽ അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

“നമ്മുടെ രാജ്യ ചരിത്രത്തിലെ ലജ്ജാകരമായ അധ്യായത്തിന്‍റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണിതെന്ന്’ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന സ്കൂളായിരുന്നു ഇത്.

ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

റഡാറിന്‍റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി സ്കൂളുകളിൽ പാർപ്പിക്കുകയും സാംസ്‌കാരിക വംശഹത്യ നടത്തുകയുമായിരുന്നെന്ന് 2015ല്‍ പുറത്തുവന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

റസിഡൻഷ്യൽ സ്കൂളുകളിൽ താമസിച്ചിരുന്ന 4100 കുട്ടികൾ കൊല്ലപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഭീകരമായ ശാരീരിക മർദനങ്ങൾക്കും ബലാത്സംഗത്തിനും ഇവർ വിധേയരായിരുന്നു. 1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്‌കൂളുകള്‍ ഉണ്ടായിരുന്നത്.

Related posts

Leave a Comment